ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ല; 30കാരിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ഭക്ഷണം പാചകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഭക്ഷണം പാചകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി. ഭക്ഷണം പാചകം ചെയ്ത് നല്‍കാത്തതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കുപിതനായ ഭര്‍ത്താവ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹി ദ്വാരകയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 35കാരനായ രാജേഷ് കുമാറാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 30കാരിയായ ജ്യോതിയാണ് മരിച്ചത്. ഭക്ഷണം പാചകം ചെയ്ത് നല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ ജ്യോതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കേസില്‍ രാജേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും ഡല്‍ഹി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com