അമേരിക്കയില്‍ റാലി നടത്താന്‍ രാഹുല്‍; പത്തു ദിവസത്തെ സന്ദര്‍ശനത്തിന് യുഎസിലേക്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്
രാഹുല്‍ ഗാന്ധി/ ട്വിറ്റർ
രാഹുല്‍ ഗാന്ധി/ ട്വിറ്റർ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്. ഈ മാസം 31 മുതല്‍ പത്തുദിവസത്തേക്കാണ് അമേരിക്കന്‍ സന്ദര്‍ശനം. ജൂണ്‍ 5ന് അയ്യായിരം അമേരിക്കന്‍ ഇന്ത്യക്കാര്‍ അണിനിരക്കുന്ന ബഹുജന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ആണ് റാലി. 

വാഷിങ്ടന്‍, കലിഫോര്‍ണിയ എന്നിവിടങ്ങളില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ പാനല്‍ ചര്‍ച്ചയിലും പ്രഭാഷണത്തിലും രാഹുല്‍ പങ്കെടുക്കും. വിവിധ സ്ഥലങ്ങളിലെ രാഷ്ട്രീയ പ്രമുഖരുമായും സംരംഭകരുമായും രാഹുല്‍ ചര്‍ച്ച നടത്തും. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികസന്ദര്‍ശനത്തിന്റെ ഭാഗമായി ജൂണ്‍ 22ന് അമേരിക്കയിലെത്തും. വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ ഒരുക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും. 2021 സെപ്റ്റംബര്‍ 23 നാണ് അവസാനമായി പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ചത്.

നേരത്തെ, രാഹുലിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനം വിവാദമായിരുന്നു. കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണത്തിനിടെ, ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന് നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ബിജെപി രംഗത്തെത്തിയിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com