വീട്ടുജോലിയിൽ സഹായത്തിന് കൊണ്ടു വന്ന 12കാരിയോട് കൊടുംക്രൂരത; 4 ദിവസം ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു, സി​​ഗരറ്റു കൊണ്ട് പൊള്ളിച്ചു

വീട്ടുജോലിയിൽ സഹായത്തിന് എന്ന് പറഞ്ഞാണ് പെൺകുട്ടിയെ കുടുംബം നാ​ഗ്‌പൂരിലെത്തിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയിൽ വീട്ടിൽ സഹായത്തിന് കൊണ്ടുവന്ന 12 കാരിയോട് വീട്ടുകാരുടെ കൊടുംക്രൂരത. നാല് ദിവസം പെൺകുട്ടിയെ ഇരുട്ടുമുറിയിൽ പൂട്ടിയിടുകയും മർദിക്കുകയും സിഗരറ്റുകൊണ്ട് ശരീരം മുഴുവൻ പൊള്ളിക്കുകയും ചെയ്തുവെന്നാണ് പരാതി. നാഗ്പുരിലെ അഥർവ നഗരി സൊസൈറ്റിയിലാണ് സംഭവം. വീട്ടുജോലിയിൽ സഹായത്തിന് എന്ന് പറഞ്ഞാണ് പെൺകുട്ടിയെ കുടുംബം നാ​ഗ്‌പൂരിലെത്തിച്ചത്.

കഴിഞ്ഞ ദിവസം വീട്ടുകാർ പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ബംഗളൂരുവിലേക്ക് പോയി. നാലുദിവസം ബ്രെഡ് മാത്രം കഴിച്ചാണ് പെൺകുട്ടി ഒറ്റയ്ക്ക് വീട്ടിൽ അതിജീവിച്ചത്. ഇതിനിടെ കറണ്ട് ബില്ലടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെ ഇരുട്ടിൽ തനിച്ചായ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികളാണ് പെൺകുട്ടി രക്ഷിപ്പെടുത്തിയത്. വീട്ടുകാർ പെൺകുട്ടിയെ അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു. 

സിഗരറ്റുപയോഗിച്ചും പാത്രം ചൂടാക്കിയും ദേഹമാസകലം പൊള്ളിച്ചു. സ്വകാര്യഭാഗങ്ങളിൽ വരെ മുറിവുകളേൽപ്പിച്ചിട്ടുണ്ട്. ജോലിയിൽ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് വീട്ടുകാർ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നതെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകി. മികച്ച വിദ്യാഭ്യാസവും പരിചരണവും നൽകാമെന്ന് രക്ഷിതാക്കളോട് വാഗ്ദാനം ചെയ്താണ് കുട്ടിയെ നാഗ്പുരിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com