ചെന്നൈ: ഭരണഘടനാ ശിൽപ്പി ബിആർ അംബേദ്കറിനെതിരായ അധിക്ഷേപ പരാമർശത്തിൽ ആർഎസ്എസ് ചിന്തകൻ ആർബിവിഎസ് മണിയൻ അറസ്റ്റിൽ. ചെന്നൈ പൊലീസാണ് മണിയനെ അറസ്റ്റ് ചെയ്തത്. അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും ഭരണഘടനാ ശിൽപ്പിയെന്നു അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമർശം.
വിശ്വഹിന്ദു പരിഷത് മുൻ തമിഴ്നാട് വൈസ് പ്രസിഡന്റാണ് മണിയൻ. ഇയാൾ അംബേദ്കറെ അധിക്ഷേപിച്ചു നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വലിയ തോതിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് നടപടി.
ഭരണഘടനയ്ക്ക് ഒരു സംഭാവനയും ചെയ്ത ആളല്ല അംബേദ്കർ. ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്കർ ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്കറിനെ കാണാൻ പാടുള്ളു. ഭരണഘടന ശിൽപ്പിയെന്നു അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമർശം.
സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായി. പിന്നാലെയാണ് പൊലീസ് നടപടി. അംബേദ്കറിനെ അധിക്ഷേപിച്ചതിനാണ് അറസ്റ്റെന്നു ചെന്നൈ പൊലീസ് സ്ഥിരീകരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ