ഭോപാൽ: മധ്യപ്രദേശിൽ രണ്ട് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കി പൊലീസ്. കുഞ്ഞിന്റെ നാലും ആറും വയസുള്ള സഹോദരിമാർ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് ബക്കറിൽ വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തിൽ.
കഴിഞ്ഞ ബുധനാഴ്‌ചയാണ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് മതാപിതാക്കൾ പൊലീസിൽ പരാതി നൽകുന്നത്. ആ ദിവസം വീട്ടിലെത്തിയ ഭിക്ഷക്കാരിയെ സംശയമുണ്ടെന്ന് പറഞ്ഞായിരുന്നു ഇവർ പൊലീസെ സമീപിച്ചത്. എന്നാൽ തെരച്ചിലിനൊടുവിൽ കുഞ്ഞിനെ വീട്ടിലെ കുളിമുറിക്കുള്ളിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
തുടർന്ന് നാലും ആറും വയസയുള്ള സഹോദരിമാരെ ചോദ്യം ചെയ്‌തപ്പോഴാണ് സത്യം പുറംലോകം അറിയുന്നത്. സംഭവ ദിവസം സഹോദരിമാർ തങ്ങളുടെ ടെഡ്ഡിബിയറും കൊണ്ട് കളിക്കുകയായിരുന്നു. തുടർന്ന് ഇരുവരും 'ടെഡ്ഡിബിയറി'നെ കുളിപ്പിക്കുകയും ഉണക്കാൻ വെയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ടുമാസം പ്രായമുള്ള സഹോദരിയെയും ഇതുപോലെ കുളിപ്പിക്കാമെന്ന് ഇവർക്ക് തോന്നിയത്. തുടർന്ന് കുഞ്ഞിനെയും എടുത്ത് കുളിമുറിയിൽ വരികയായിരുന്നു.
വലിയ ബക്കറ്റിന്റെ അരികിൽ ഇരുത്തിയാണ് ഇരുവരും കുഞ്ഞിനെ കുളിപ്പിച്ചത്. ഇതിനിടെ കൈയിൽ നിന്ന് വഴുതി കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിലേക്ക് വീണു. പരിഭ്രാന്തരായ സഹോദരിമാർ കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ബക്കറ്റ് അടച്ച് ഇരുവരും പുറത്തേക്ക് പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ