'സാമാജികര്‍ കൈക്കൂലി വാങ്ങുന്നത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യം'; സുപ്രീംകോടതിയുടെ അഞ്ച് സുപ്രധാന നിരീക്ഷണങ്ങള്‍

'കൈക്കൂലി സ്വീകരിക്കുമ്പോള്‍ അഴിമതി പൂര്‍ണമാകുന്നു'
സുപ്രീംകോടതി
സുപ്രീംകോടതി ഫയല്‍

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നത് കുറ്റകൃത്യം ആണെന്നും അതിന് ജനപ്രതിനിധി എന്ന നിലയില്‍ പരിരക്ഷ അവകാശപ്പെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി. വോട്ടിന് കോഴയില്‍ ജനപ്രതിനിധികളെ വിചാരണയില്‍ നിന്നും ഒഴിവാക്കിയ 1998 ലെ വിധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'കൈക്കൂലി സ്വീകരിക്കുമ്പോള്‍ അഴിമതി പൂര്‍ണമാകുന്നു' എന്നും കോടതി അഭിപ്രായപ്പെട്ടു. സാമാജികര്‍ കൈക്കൂലി വാങ്ങി വോട്ടു ചെയ്യുന്നതോ പ്രസംഗിക്കുന്നതോ ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണ്. ജനപ്രതിനിധികള്‍ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങള്‍ ഇവയാണ്.

സുപ്രീംകോടതി
വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റം; സാമാജികര്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് സുപ്രീംകോടതി

നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും പൊതുജീവിതത്തിലെ സത്യസന്ധതയെ ഇല്ലാതാക്കുന്നു

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രത്യേക പരിരക്ഷ നല്‍കിക്കൊണ്ടുള്ള പി വി നരസിംഹറാവു കേസിലെ ഭൂരിപക്ഷ വിധി, ഗുരുതരമായ അപകടമാണ്. അതിനാല്‍ അത് അസാധുവാക്കുന്നു.

അനധികൃതമായ പ്രതിഫലത്തിന് വഴങ്ങുന്നതോടെ, അഴിമതിയെന്ന കുറ്റം വ്യക്തമാകുന്നു. ഒരു സാമാജികന്‍ കൈക്കൂലി കൈപ്പറ്റുന്നതോടെ അഴിമതി പൂര്‍ണമാകുന്നു.

കൈക്കൂലി മൂലം ഒരു അംഗം ഒരു പ്രത്യേക രീതിയില്‍ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കപ്പെട്ടാല്‍, അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയെ തകര്‍ക്കുന്നു.

കൈക്കൂലി എന്നത് പാര്‍ലമെന്ററി പ്രത്യേക പരിരക്ഷ കൊണ്ട് സംരക്ഷിക്കപ്പെടുന്നില്ല. എന്നാല്‍ തെറ്റായ രീതിയില്‍ ഇത് വ്യാഖ്യാനിക്കുകയാണ് ചിലരെന്നും കോടതി നിരീക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com