24 മണിക്കൂറിനിടെ വീണ്ടും പൊലീസ് മേധാവിയെ മാറ്റി; സഞ്ജയ് മുഖര്‍ജി ബംഗാളിലെ പുതിയ ഡിജിപി

വിവേക് സഹായിയെ മാറ്റി സഞ്ജയ് മുഖര്‍ജിയെ ഡിജിപിയായി നിയമിച്ചു
തെരഞ്ഞെടുപ്പ് കമ്മീഷന്‍
തെരഞ്ഞെടുപ്പ് കമ്മീഷന്‍ഫയല്‍

കൊല്‍ക്കത്ത: 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളില്‍ രണ്ടാമതും പൊലീസ് മേധാവിയെ മാറ്റി. ഡിജിപിയായിരുന്ന രാജീവ് കുമാറിനെ മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍ സര്‍ക്കാരിന് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായിരുന്ന വിവേക് സഹായിയെ പുതിയ പൊലീസ് മേധാവിയായി നിയമിച്ചത്.

എന്നാല്‍ വിവേക് സഹായിയെ മാറ്റി സഞ്ജയ് മുഖര്‍ജിയെ പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു. നിയമനത്തിന് ഉടന്‍ പ്രാബല്യമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 1989 ബാച്ച് ഐപിഎസ് ഓഫീസറായ സഞ്ജയ് മുഖര്‍ജി നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍
പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഇല്ല; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം, കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്തയാളായി അറിയപ്പെടുന്ന ഡിജിപി രാജീവ് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റാനും, തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത പദവിയില്‍ നിയമിക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാനും ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com