കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ പാറിപ്പറക്കുകയാണ് വിവാഹത്തിനായി നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ച ഒരു സര്‍ട്ടിഫിക്കറ്റ്. മിഖ്ദാദ് എന്ന യുവാവ് കസ്തൂരിയെന്ന യുവതിയെ വിവാഹം കഴിക്കുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ദയവായി അറിയുന്നവര്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക എന്ന അടിക്കുറിപ്പിലാണ് ഇരുവരുടേയും ചിത്രം പ്രചരിപ്പിച്ചത്. എന്തായാലും സൈബര്‍ ആങ്ങളമാരുടെ കരച്ചില്‍ കേട്ട് മറുപടിയുമായി വരന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പെണ്‍കുട്ടിയുടെ വീട്ടുകാരെ താന്‍ തന്നെ അറിയിച്ചാല്‍ മതിയോ എന്നാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ മിഖ്ദാദ് ചോദിക്കുന്നത്. രണ്ടു വീട്ടുകാരുടേയും സമ്മതത്തോടെയാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. ഞാനും കസ്തൂരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷന്‍ കൊടുത്തതെന്നും പോസ്റ്റില്‍ മിഖ്ദാദി പറയുന്നത്.
ബൈജു പുതുവായ് എന്ന വ്യക്തിയാണ് സോഷ്യല്‍മീഡിയയില്‍ ഈ ചിത്രം ആദ്യം ഷെയര്‍ ചെയ്തത്. പിന്നീട് വാട്ട്‌സ്ആപ്പിലും മറ്റും ഇതിനെ ഏറ്റുപിടിക്കുകയായിരുന്നു ചിലര്‍. വലിയ ചര്‍ച്ചയായതോടെയാണ് പ്രതികരണവുമായി വരന്‍ തന്നെ രംഗത്തെത്തിയത്.
മിഖ്ദാദിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
ഞാൻ അറിയിച്ചാൽ മതിയ ആവൊ?
Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാൻ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യൽ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്സിന്റെ സമ്മതത്തോടു കൂടിയാണ്.
കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയിൽ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും
ഇങ്ങനെ ഉള്ള പോസ്റ്റുകൾ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്
NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്റെ പ്രൊഫൈൽ നോക്കാൻ വരുന്നവരോട്. ഞാനും കസ്തുരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷൻ കൊടുത്തത്. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ