ഒറ്റയ്ക്ക് പരിശീലനം നടത്തി മെസി; അര്‍ജന്റീനയ്ക്ക് ആശങ്ക 

യുഎഇക്കെതിരായ സന്നാഹ മത്സരത്തില്‍ മുഴുവന്‍ സമയവും മെസി കളിച്ചിരുന്നു
ഫിസിക്കര്‍ തെറാപ്പിസ്റ്റിനൊപ്പം പരിശീലനം നടത്തുന്ന മെസി/ഫോട്ടോ: എഎഫ്പി
ഫിസിക്കര്‍ തെറാപ്പിസ്റ്റിനൊപ്പം പരിശീലനം നടത്തുന്ന മെസി/ഫോട്ടോ: എഎഫ്പി

ദോഹ: ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ അര്‍ജന്റീനയുടെ ആരാധകര്‍ക്ക് ആശങ്ക. സഹതാരങ്ങളില്‍ നിന്ന് മാറി മെസി തനിച്ച് പരിശീലനം നടത്തിയതാണ് ആശങ്കയാവുന്നത്. 

വെള്ളിയാഴ്ച മെസി ഒരു സെഷനില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. പിന്നാലെ ഗ്രൗണ്ടിലെത്തിയ മെസി തനിച്ചാണ് പരിശീലനം നടത്തിയത്. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് അര്‍ജന്റൈന്‍ ക്യാംപില്‍ നിന്നുള്ളവരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

യുഎഇക്കെതിരായ സന്നാഹ മത്സരത്തില്‍ മുഴുവന്‍ സമയവും മെസി കളിച്ചിരുന്നു. അതിനാല്‍ മെസിയുടെ മസിലുകള്‍ ഓവര്‍ലോഡ് ആണ്. ഇതേ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് മെസി  തനിച്ച് പരിശീലനം നടത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ലോകകപ്പില്‍ സൗദി അറേബ്യക്ക് എതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. നവംബര്‍ 22നാണ് ഇത്. ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് മെസി തന്നെ പറഞ്ഞിട്ടുണ്ട്. 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോപ്പയില്‍ മുത്തമിട്ടതിന് പിന്നാലെ ലോക കിരീടം ചൂടി ഇറങ്ങാന്‍ മെസിക്ക് കഴിയുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com