ദുബൈ: ക്രിക്കറ്റ് മൈതാനത്ത് പുതിയതായി മറ്റൊരു നിയമം കൂടി പ്രാബല്യത്തിലാകുന്നു. ഇന്ന് തുടങ്ങുന്ന വെസ്റ്റ് ഇൻഡീസ്- ഇംഗ്ലണ്ട് ഒന്നാം ടി20യിൽ ഈ നിയമം നടപ്പിലാക്കും. ഇനി മുതൽ ബൗളിങ് ടീമിനു രണ്ട് ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റായി കുറച്ചു.
സ്റ്റോപ്പ് ക്ലോക്ക് എന്നതാണ് നിയമം. ബാർബഡോസിൽ നടക്കുന്ന വിൻഡീസ്- ഇംഗ്ലണ്ട് പോരാട്ടത്തിൽ നിയമം നടപ്പിലാക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് നിയമം നിലവിൽ ഭാഗികമായി നടപ്പാക്കാൻ ഒരുങ്ങുന്നത്. ടി20, ഏകദിന ഫോർമാറ്റുകളിലാണ് ഇതു നടപ്പാക്കുന്നത്.
ഒരോവർ പൂർത്തിയായി 60 സെക്കൻഡിനുള്ളിൽ അടുത്ത ഓവറിന്റെ ആദ്യ പന്ത് എറിയണം. ഒരു കളിയിൽ മൂന്ന് തവണ ഈ നിയമം ലംഘിച്ചാൽ അഞ്ച് റൺസ് എതിർ ടീമിനു ബോണസായി ലഭിക്കും.
കളിയുടെ ചില നിർണായക ഘട്ടങ്ങളിൽ ഓവറുകൾ തുടങ്ങും മുൻപ് ക്യാപ്റ്റനും ബൗളറും മറ്റും ആസൂത്രണത്തിനായി സമയം ഏറെ എടുക്കാറുണ്ട്. ഈ നിയമം വരുന്നതോടെ അതെല്ലാം അവസാനിക്കും. മത്സരങ്ങളിൽ ഇത്തരത്തിൽ സംഭവിക്കുന്ന ഇടവേള കുറയ്ക്കുകയാണ് ലക്ഷ്യം. ബൗളിങ് ടീമിനെ സംബന്ധിച്ചു വലിയ സമ്മർദ്ദമുണ്ടാക്കാൻ പോരുന്നതാണ് ഐസിസിയുടെ പുതിയ പരിഷ്കരണം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ