'ജയ്സ്‍ബോളി'നു മുന്നിൽ 'ബാസ് ബോൾ' തീരുന്നു! റണ്‍ മലയ്ക്ക് മുന്നില്‍ പകച്ച് ഇംഗ്ലണ്ട്

28 റണ്‍സ് ചേര്‍ക്കുന്നതിനിടെ വീണത് 4 വിക്കറ്റുകൾ
വിക്കറ്റ് നേട്ടത്തില്‍ ആഹ്ളാദിക്കുന്ന ജഡേജ
വിക്കറ്റ് നേട്ടത്തില്‍ ആഹ്ളാദിക്കുന്ന ജഡേജട്വിറ്റര്‍

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് തകരുന്നു. 557 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന അവർക്ക് 28 റൺസ് ചേർക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകൾ ബലി കഴിക്കേണ്ടി വന്നു. നിലവിൽ ബാറ്റ് ചെയ്യുന്ന ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, മുൻ നായകൻ ജോ റൂട്ട് എന്നിവരിലാണ് അവരുടെ അവസാന പ്രതീക്ഷ.

സാക് ക്രൗളി (11), ബെൻ ഡുക്കറ്റ് (4), ഒലി പോപ്പ് (3), ജോണി ബെയർസ്റ്റോ (4) എന്നിവർ ക്ഷണത്തിൽ കൂടാരം കയറി. നിലവിൽ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിൽ. ആറ് വിക്കറ്റുകൾ മാത്രം ശേഷിക്കേ ജയിക്കാൻ ഇനിയും 507 റൺസ് കൂടി വേണം.

റൂട്ട് 7 റണ്‍സുമായും ബെന്‍ സ്റ്റോക്സ് 15 റണ്‍സുമായും ക്രീസില്‍.

രണ്ട് വിക്കറ്റുകൾ വീഴ്ത്തി രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിനെ കുരുക്കിയത്. ബുംറ ഒരു വിക്കറ്റെടുത്തു. ബെൻ ഡുക്കറ്റിൻറെ റണ്ണൗട്ടിൽ നിന്നാണ് ഇംഗ്ലണ്ടിൻറെ തകർച്ചയുടെ തുടക്കം. പിന്നാലെ മൂന്ന് വിക്കറ്റുകൾ തുരുതുരാ വീണു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ഇന്നിങ്സിൽ ഏകദിന മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിക്കെട്ട് ബാറ്റിങ് നടത്തിയ യശസ്വി ജയ്‌സ്വാൾ തന്റെ കരിയറിലെ രണ്ടാമത്തെ ഇരട്ട ശതകം കുറിച്ച് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. രണ്ടാം ഇന്നിങ്സിലും അർധ സെഞ്ച്വറി നേടി സർഫറാസ് ഖാനും മികവ് പുലർത്തി. ആദ്യ ടെസ്റ്റിലും ഇരട്ട ശതകം നേടി യശസ്വി വരവറിയിച്ചിരുന്നു. പത്തു സിക്‌സുകളുടെ അകമ്പടിയോടെ 230 പന്തിലായിരുന്നു യശസ്വിയുടെ ഡബിൾ സെഞ്ച്വറി.

14 ഫോറും 12 സിക്സും സഹിതം യശസ്വി 236 പന്തിൽ 214 റൺസുമായി പുറത്താകാതെ നിന്നു. സർഫറാസ് 72 പന്തിൽ 6 ഫോറും 3 സിക്സും സഹിതം 68 റൺസെടുത്തു യശസ്വിക്കൊപ്പം നോട്ടൗട്ട്. ഇന്ത്യ രണ്ടാം ഇന്നിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു ഇംഗ്ലണ്ടിനു മുന്നിൽ 557 റൺസ് ലക്ഷ്യം വച്ചു.

വിക്കറ്റ് നേട്ടത്തില്‍ ആഹ്ളാദിക്കുന്ന ജഡേജ
കറുത്ത ആംബാൻഡ് ധരിച്ച് ഇന്ത്യൻ താരങ്ങൾ; വൈകിയെന്ന് ഗാവസ്കർ

നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ് എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായി. സെഞ്ച്വറിക്ക് 9 റൺസ് അകലെ വച്ചാണ് ഗിൽ പുറത്തായത്. റൺഔട്ടിന്റെ രൂപത്തിലാണ് ഗില്ലിനെ നിർഭാഗ്യം തേടിയെത്തിയത്. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ, നൈറ്റ് വാച്ച്മാൻ ആയി ഇന്നലെ ബാറ്റിങ്ങിന് ഇറങ്ങിയ കുൽദീപ് ഇന്ന് 24 റൺസ് കൂടി ചേർത്ത് 27 റൺസിലാണ് ഔട്ടായത്.

ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 319 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 445 റൺസിനു പുറത്തായി. 126 റൺസ് ലീഡുമായാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com