യുവതി വിവാഹാഭ്യർഥന നിരസിച്ചു; അധ്യാപകൻ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയം: കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയായ തൻസീം അൽ മുബാറക്ക് (30) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പെരുവന്താനം തെക്കേമലയിൽ വച്ചായിരുന്നു ആത്മഹത്യാശ്രമം.
ഇരുചക്രവാഹനത്തിലാണ് തൻസീം തെക്കേമലയിലെത്തിയത്. രാവിലെ ആറരയോടെ ജോലിക്കുപോയ തൊഴിലാളികളാണ് ഇയാളെ ആദ്യം കണ്ടത്. രക്തം ഒലിച്ച് കിടന്ന തൻസീമിനെ നാട്ടുകാർ ചേർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
എറണാകുളത്ത് സ്വകാര്യ സ്കൂളിൽ അധ്യാപകനാണ് തൻസീം. എറണാകുളത്ത് തന്നെ ജോലിചെയ്യുന്ന പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ തസ്നീം ഇവിടെയെത്തി. പെൺക്കുട്ടിയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. ഇതോടെ ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറക്കുകയായിരുന്നു.
കഴുത്തിൽ അഞ്ച് സ്റ്റിച്ചുകൾ ഉണ്ടെന്നും തൻസീമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ