കൊച്ചി: താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മരട് ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധവും വെള്ളവും ഇന്ന് രാവിലെയാണ് വിച്ഛേദിച്ചത്. ഇങ്ങനെയൊക്കെയാണെങ്കിലും ഒഴിയാൻ തയാറല്ലെന്ന ഉറച്ച നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ . ഡീസൽ ജനറേറ്ററുകളും വലിയ കാനുകളിലും മറ്റും കുടിവെള്ളവും എത്തിച്ചാണു ഫ്ളാറ്റ് ഉടമകൾ പ്രതിഷേധം തുടരാൻ തീരുമാനിച്ചിരിക്കുന്നത്.
തീരനിയമ ലംഘനത്തിന്റെ പേരിൽ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണവും വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. മൂന്നു ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണമാണു നിർത്തിയത്. വ്യാഴാഴ്ച പുലർച്ചെ നാലു ഫ്ളാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു.
ഫ്ളാറ്റിനു മുന്നിൽ ഉടമകൾ പ്രതിഷേധം തുടരുകയാണ്. സ്ഥലത്തു വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. ജലവിതരണം വിച്ഛേദിക്കാൻ വാട്ടർ അഥോറിറ്റിക്കു മരട് നഗരസഭ നേരത്തെ കത്തു നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ