കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി ; മണ്ണിനടിയില്‍ ഇനിയും 50 പേരെന്ന് സംശയം ; തിരച്ചില്‍ തുടരുന്നു

പുത്തുമലയില്‍ പത്തുപേര്‍ മരിച്ചു. ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ട്
കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി ; മണ്ണിനടിയില്‍ ഇനിയും 50 പേരെന്ന് സംശയം ; തിരച്ചില്‍ തുടരുന്നു

മലപ്പുറം : കനത്തമഴയും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ച കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഇതോടെ ഇതുവരെ 14 മൃതദേഹങ്ങള്‍ കണ്ടെത്തി. മണ്ണിനടിയില്‍ ഇനി 50 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. 

ആറു വിഭാഗമായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്. ഓരോ വിഭാഗത്തിലും 20 പേര്‍ വീതമുണ്ട്. സൈന്യവും എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങളും നാട്ടുകാരും പൊലീസുമെല്ലാം സഹകരിച്ചാണ് തിരച്ചില്‍ തുടരുന്നത്. 

പുത്തുമലയില്‍ പത്തുപേര്‍ മരിച്ചു. ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ട്. മഴ മാറി നിന്നതോടെ രക്ഷാപ്രവര്‍ത്തനം സുഗമമായി പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 78 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com