അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ പരീക്ഷയിലെ 80 ചോദ്യങ്ങളും ഒരു ഗൈഡിൽ നിന്ന് ; പിഎസ് സി വിവാദക്കുരുക്കിൽ

നൂറിൽ 80 ചോദ്യങ്ങളും 'യൂനിവേഴ്സൽ, മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് ഫോർ ജുഡീഷ്യൽ സർവീസ് എക്സാമിനേഷൻ' എന്ന പുസ്തകത്തിൽ നിന്നുള്ളതായിരുന്നു എന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം
അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ പരീക്ഷയിലെ 80 ചോദ്യങ്ങളും ഒരു ഗൈഡിൽ നിന്ന് ; പിഎസ് സി വിവാദക്കുരുക്കിൽ

തിരുവനന്തപുരം: പിഎസ് സി നടത്തിയ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ പരീക്ഷ വിവാദത്തിലേക്ക്. നൂറിൽ 80 ചോദ്യങ്ങളും 'യൂനിവേഴ്സൽ, മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് ഫോർ ജുഡീഷ്യൽ സർവീസ് എക്സാമിനേഷൻ' എന്ന പുസ്തകത്തിൽ നിന്നുള്ളതായിരുന്നു എന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. ചോദ്യ നമ്പറുകൾ പോലും മാറ്റമില്ലായിരുന്നുവെന്നും പിഎസ് സിക്ക് നൽകിയ പരാതിയിൽ പറയുന്നു. 

ജനുവരി 22 നാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പരീക്ഷ നടന്നത്. മുപ്പത്തഞ്ചോളം ഒഴിവുകളിലേക്ക് 1600 പേരാണ് പരീക്ഷയെഴുതിയത്. മാസങ്ങൾക്ക്ഈ മുമ്പേ വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ഈ ചോദ്യങ്ങൾ അതേ പോലെ ലഭ്യമായിരുന്നുവെന്നും  പരീക്ഷ റദ്ദാക്കി പുതിയത് നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

ചോദ്യപേപ്പർ തയ്യാറാക്കുന്നവരും ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധമുണ്ട്. ഇവർക്കെതിരെ പിഎസ് സിയുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണം. വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും പരീക്ഷ എഴുതിയവർപറയുന്നു. പിഎസ് സിയുടെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ വിജിലൻസിനെ സമീപിക്കുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com