മദ്യത്തെ ചൊല്ലി തര്‍ക്കം; യുവതിയെ അടിച്ച് കൊലപ്പെടുത്തിയ പ്രതി എട്ടുമാസത്തിന് ശേഷം പിടിയില്‍

വൈത്തിരിയില്‍ മദ്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആദിവാസി യുവതിയെ അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി എട്ട് മാസത്തിന് ശേഷം പിടിയില്‍
മദ്യത്തെ ചൊല്ലി തര്‍ക്കം; യുവതിയെ അടിച്ച് കൊലപ്പെടുത്തിയ പ്രതി എട്ടുമാസത്തിന് ശേഷം പിടിയില്‍

വയനാട്:വൈത്തിരിയില്‍ മദ്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആദിവാസി യുവതിയെ അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി എട്ട് മാസത്തിന് ശേഷം പിടിയില്‍. ചുണ്ടേല്‍ വട്ടക്കുണ്ട് കോളനിയിലെ ലീലയാണ് കൊല്ലപ്പെട്ടത്. ബത്തേരി നമ്പിക്കൊല്ലി കോളനിയിലെ ബസവരാജാണ് പടിയിലായത്. ഇയാള്‍ മറ്റൊരു കേസില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

2018 ഡിസംബര്‍ 17ന്  ലീലയെ വീടിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. സംഭവ ദിവസം മദ്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബസവന്‍ ലീലയെ അടിച്ചു കൊലപ്പടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

കര്‍ണാടകയില്‍ വനത്തോട് ചേര്‍ന്നുള്ള  കൃഷിയിടത്തില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ബത്തേരി ചുങ്കത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. എരുമാട് മങ്കര കോളനിയിലെ വെള്ളു എന്നയാളെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഏഴ് വര്‍ഷം തടവ് അനുഭവിച്ച ആളാണ് ബസവന്‍. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com