വടകര: തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വടകരയിൽ വ്യാപക സംഘര്‍ഷം. യുഡിഎഫ് ജയത്തിന് പിന്നാലെയാണ് സിപിഎം - ലീഗ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായത്. കോഴിക്കോട് വളയത്തുണ്ടായ കല്ലേറിൽ ഒൻപതു വയസ്സുകാരിക്ക് പരിക്കേറ്റു. വഴിയരികില്‍ നിന്ന കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
വടകര തിരുവള്ളൂർ വെള്ളൂക്കരയിൽ യുഡിഎഫ് പ്രവര്‍ത്തകരുടെ വിജയാഘോഷത്തിന് നേരെ ബോംബേറുണ്ടായി. പിന്നാലെ പുതിയാപ്പില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും ഏറ്റുമുട്ടലുണ്ടായി. ഇതിൽ സേവാദള്‍ ജില്ലാ സെക്രട്ടറി ഒ പി സനീഷ്, നിജേഷ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ 5.26,755 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 4,42,092 വോട്ടുകള്‍ നേടിയ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെ 84,663 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുരളീധരന്‍ വിജയം സ്വന്തമാക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥി വി കെ സജീവന് 80,128വോട്ടുകളാണ് നേടാനായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ