വധു ബെംഗളൂരുവിൽ, വരൻ ചെന്നൈയിലും; വിഡിയോ കോൺഫറൻസിലൂടെ നിശ്ചയം നടത്തി, വിവാഹം അടുത്തമാസം 

വരനും വധവും ഇരുവരുടെയും മാതാപിതാക്കളും മാത്രമാണ് വിഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്തത്
വധു ബെംഗളൂരുവിൽ, വരൻ ചെന്നൈയിലും; വിഡിയോ കോൺഫറൻസിലൂടെ നിശ്ചയം നടത്തി, വിവാഹം അടുത്തമാസം 

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിവാഹ നിശ്ചയം വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തി. എറണാകുളം സ്വദേശി രാകേഷിന്റെയും തൃശ്ശൂർ അന്നനാട് സ്വദേശിനി അമൃത കൃഷ്ണയുടെയും വിവാഹമാണ് വിഡിയോ കോൺഫറൻസിങ്ങിലൂടെ നിശ്ചയിച്ചത്. അടുത്തമാസം 26നാണ് വിവാഹം.

റബർ ബോർഡ് ജീവനക്കാരൻ പെലക്കാട്ട് ഗോപാലകൃഷ്ണന്റെയും അധ്യാപിക സുനന്ദയുടെയും മകളാണ് അമൃത.  റബർ ബോർഡ് ജീവനക്കാരൻ പെലക്കാട്ട് ഗോപാലകൃഷ്ണന്റെയും അധ്യാപിക സുനന്ദയുടെയും മകനാണ് രാകേഷ്. ഇരുവരും ജോലിസ്ഥലങ്ങളിലാണ്. അമൃത ബെംഗളൂരുവിൽ ബിപിസിഎൽ ഉദ്യോഗസ്ഥയാണ്. രാഹുൽ ചെന്നൈയിൽ നിസാൻ കമ്പനിയിൽ എൻജിനീയറും. 

വധുവിന്റെ അച്ഛൻ  ഗോപാലക്കൃഷ്ണൻ വേദ പഠനം നടത്തിയയിട്ടുള്ളതിനാൽ പുറമെ നിന്നുള്ള കാർമികരുടെ ആവശ്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വരനും വധവും ഇരുവരുടെയും മാതാപിതാക്കളും മാത്രമാണ് വിഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com