കൊച്ചി : ദുബായിൽ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെ ശരീരോഷ്മാവ് സാധാരണയിലും കൂടുതലായി കണ്ടെത്തിയത്. തുടർന്ന് ഇവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
177 പേരുമായാണ് ഇന്നലെ ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനം കൊച്ചിയിൽ ഇറങ്ങിയത്. ഇതിൽ യാത്രക്കാരായി 50 തൃശൂർ ജില്ലക്കാരും 29 എറണാകുളം ജില്ലക്കാരും 34 കോട്ടയം ജില്ലക്കാരും ഉൾപ്പെടുന്നു. രാത്രി 8 മണിയോടെയാണ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.
30 ഗര്‍ഭിണികളും ആറ് കുട്ടികളും വിമാനത്തിലുണ്ട്. ഇന്നലെ രാത്രി കരിപ്പൂരിലെത്തിയ വിമാനത്തിലെ നാലു യാത്രക്കാർക്കും കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. മറ്റു നാലുപേർ കൂടി കോവിഡ് നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ