കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിർണായക സാക്ഷികളായ നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും നാളെ വിസ്തരിക്കും. പ്രതിഭാഗത്തിന്റെ വിസ്താരമാണ് നാളെ നടക്കുന്നത്. കേസിലെ മറ്റൊരു മുഖ്യസാക്ഷിയായ അഭിഭാഷകൻ ഇ എസ് പൗലോസിന്റെ വിസ്താരം ഇന്നലെ പൂർത്തിയായിരുന്നു. ഒന്നാം പ്രതിയായ പൾസർ സുനിയുടെയും എട്ടാം പ്രതിയായ ദിലീപിന്റെയും അഭിഭാഷകരാണ് പൗലോസിനെ വിസ്തരിച്ചത്.
കഴിഞ്ഞ മാസം ആദ്യം ലാലിന്റെയും കുടുംബാംഗങ്ങളുടെയും വിസ്താരം വാദിഭാഗം നടത്തിയിരുന്നു. അന്ന് ലാലിനൊപ്പം ഭാര്യയും മകളും കോടതിയിൽ എത്തിയിരുന്നു. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു ശേഷം ക്വട്ടേഷൻ സംഘം ലാലിന്റെ വീടിന് സമീപമാണ് നടിയെ ഇറക്കിവിട്ടതും.
ഇന്ന് സാക്ഷി വിസ്താരങ്ങളൊന്നും നടക്കുന്നില്ല. കഴിഞ്ഞ ദിവസം നടത്താനിരുന്ന നടി ഭാമയുടെ വിസ്താരം മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ