കേന്ദ്രം പതിനഞ്ചാം തീയതി തന്നെ സന്നദ്ധത അറിയിച്ചിരുന്നു, സ്പ്രിന്‍ക്ലര്‍ കേസ്സില്‍ സര്‍ക്കാര്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് കെ സുരേന്ദ്രന്‍

പതിനഞ്ചാം തീയതി തന്നെ ഡാറ്റാശേഖരണം,വിശകലനം എന്നിവയ്ക്കുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് കേരളത്തിന് മറുപടി നല്‍കിയിരുന്നു
കേന്ദ്രം പതിനഞ്ചാം തീയതി തന്നെ സന്നദ്ധത അറിയിച്ചിരുന്നു, സ്പ്രിന്‍ക്ലര്‍ കേസ്സില്‍ സര്‍ക്കാര്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം :  സ്പ്രിന്‍ക്ലര്‍ കേസ്സില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര ഐ. ടി. മന്ത്രാലയം പതിനഞ്ചാം തീയതി തന്നെ ഡാറ്റാശേഖരണം,വിശകലനം എന്നിവയ്ക്കുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് കേരളത്തിന് മറുപടി നല്‍കിയിരുന്നുവെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഏതാനും രേഖകളും അദ്ദേഹം പോസ്റ്റിനൊപ്പം പുറത്തുവിട്ടു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വിവര വിശകലത്തില്‍നിന്ന് അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിന്‍ക്ലറിനെ ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയാണ് ഹൈക്കോടതിയെ അറിയിച്ചത്. വിവര ശേഖരണവും വിശകലനവും ഇനി സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആയിരിക്കും നടത്തുകയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. സ്പ്രിന്‍ക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റുള്ളവരും നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സ്പ്രിന്‍ക്ലറുമായി നിലവില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ കരാര്‍ മാത്രമാണുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കണമെന്ന് സ്പ്രിന്‍ക്ലറിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആമസോണ്‍ ക്ലൗഡിലേക്കു മാറ്റിയ ഡാറ്റ ഉപയോഗിക്കുന്നനു സ്പ്രിന്‍ക്ലറിന് അനുമതി ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സ്പ്രിന്‍ക്ലര്‍ നല്‍കുന്നതിനു സമാനമായ സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട് മൂന്നു തവണ കത്ത് അയച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com