കൊല്ലം: തെരഞ്ഞെടപ്പ് പ്രചാരണത്തിനിറങ്ങവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ബിജെപി സ്ഥാനാർത്ഥി മരിച്ചു. പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി വിശ്വനാഥനാണ് (62) മരിച്ചത്. പ്രചാരണത്തിന് വീട്ടിൽ നിന്നിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇന്നലെ രാവിലെ എട്ട് മണിയാടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് വിശ്വനാഥന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു മരണം,
കോവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ