സെപ്റ്റംബര്‍ 21 മുതല്‍ കേരളത്തില്‍ സ്‌കൂള്‍ തുറക്കണോ?; വൈറലായി ഡോക്ടറുടെ കുറിപ്പ്

കേരളം രോഗസംക്രമണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് ഇത് വരെ എത്തിയിട്ടില്ല
സെപ്റ്റംബര്‍ 21 മുതല്‍ കേരളത്തില്‍ സ്‌കൂള്‍ തുറക്കണോ?; വൈറലായി ഡോക്ടറുടെ കുറിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്പതംബര്‍ 21 ഓടെ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ രോഗസംക്രമണം വേഗതയിലാവുമെന്ന ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. സ്‌കൂള്‍ തുറക്കുമ്പോഴുണ്ടാകുന്ന അപകടം ചൂണ്ടിക്കാട്ടി ഡോക്ടര്‍ ദീപു സദാശിവന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഏറെ ചര്‍ച്ചയാകുന്നത്. സ്‌കൂളുകള്‍ തുറന്നാല്‍, കുട്ടികളുടെ ഇടപഴകല്‍, സ്‌കൂള്‍ വാഹനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, സ്‌കൂളിലെ അധ്യാപക/ അനദ്ധ്യാപക ഇടപഴകലുകള്‍ എല്ലാം പുനരാരംഭിക്കുന്നതോടെ രോഗസംക്രമണം വേഗതയിലാവുമെന്നും കുറിപ്പില്‍ പറയന്നു. 

സംസ്ഥാനത്ത് സ്‌കൂളുകള്‍  ജനുവരിയോടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 21 മുതല്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വെള്ളിയാഴ്ച നല്‍കും. 
 
അണ്‍ലോക് നാലിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ മാത്രമാകും പ്രവര്‍ത്തനം ആരംഭിക്കുക. മാസ്‌ക് ഉപയോഗിക്കണം, വിദ്യാര്‍ഥികള്‍ തമ്മില്‍ ആറ് അടി അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം, ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം, പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. 

ദീപു സദാശിവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സ്‌കൂളുകള്‍ ഉടന്‍ തുറക്കണോ ?

ജനുവരിയില്‍ സ്‌കൂളുകള്‍ തുറന്നേക്കാം എന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിനും മുന്‍പേ സ്‌കൂള്‍ തുറക്കാനുള്ള ആലോചനകളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്‍പോട്ടു വന്നിതിനെ തുടര്‍ന്ന്,
ഇത് സംബന്ധിച്ച സംസ്ഥാന റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വെള്ളിയാഴ്ച നല്‍കും.
എന്താണ് വേണ്ടത്?

വ്യക്തിപരമായ അഭിപ്രായം ചുവടെ,

*കേരളത്തില്‍ സ്‌കൂളുകള്‍ എന്ന് തുറക്കുന്നത് എങ്ങനെ എപ്പോള്‍ വേണം എന്നത് ചിന്തിക്കേണ്ടത് തന്നെയാണ്, എന്നാല്‍ വസ്തുതകള്‍ തുലനം ചെയ്താല്‍ സ്‌കൂള്‍ തുറക്കാറായിട്ടില്ല എന്ന് തന്നെ നിരീക്ഷിക്കാനാവും.*

കാരണങ്ങള്‍ ചുവടെ,

1 . *രോഗവ്യാപന തോത് കൂടും -*

മറ്റു സംസ്ഥാനങ്ങളിലെയോ ഇന്ത്യയിലെ ആകെ പൊതുവിലെ സാഹചര്യമോ അല്ല കേരളത്തില്‍.

കേരളം രോഗസംക്രമണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് ഇത് വരെ എത്തിയിട്ടില്ല. നമ്മള്‍ ഇപ്പോളും രോഗസംക്രമണ തോത് താമസിപ്പിക്കാന്‍ ഇഞ്ചോടിഞ്ച് പൊരുതുന്ന തന്ത്രം തന്നെയാണ് തുടരുന്നത്.

സ്‌കൂളുകള്‍ തുറന്നാല്‍, കുട്ടികളുടെ ഇടപഴകല്‍, സ്‌കൂള്‍ വാഹനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, സ്‌കൂളിലെ അധ്യാപക/ അനദ്ധ്യാപക ഇടപഴകലുകള്‍ എല്ലാം പുനരാരംഭിക്കുന്നതോടെ രോഗസംക്രമണം വേഗതയിലാവും.

2 . പ്രായമേറിയവരെ സംരക്ഷിച്ചു നിര്‍ത്തുന്ന റിവേഴ്സ് ക്വാറന്റൈന്‍ പ്രതിരോധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴും.

നമ്മുടെ സാമൂഹിക ക്രമം അനുസരിച്ചു പ്രായമേറിയവര്‍ കുട്ടികളുമായി വീട്ടില്‍ ഇടപഴകാന്‍ സാധ്യത ഏറെയാണ്. നാം അവരെ സംരക്ഷിച്ചു നിര്‍ത്തിയത് കൊണ്ട് കൂടിയാണ് നിലവില്‍ മരണനിരക്ക് കുറഞ്ഞിരിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നത് മൂലം പ്രായമേറിയവരിലേക്കു രോഗാണു കൂടുതല്‍ എത്താനും, കൂടുതല്‍ രോഗികളും, കൂടുതല്‍ മരണവും സംഭവിക്കാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു.

ഒരു അനുഭവം വെറുതെ നോക്കാം, എല്ലാ വര്‍ഷവും സ്‌കൂള്‍ തുറന്നു ഇതുവരെ ഉള്ള കാലഘട്ടത്തില്‍ കുട്ടികള്‍ക്കും അതു വഴി വീട്ടിലുള്ളവര്‍ക്കും സ്ഥിരമായി ഉണ്ടാവാറുള്ള ജലദോഷപ്പനി പല കുടുംബത്തിലും ഇത്തവണ ഉണ്ടായിട്ടേ ഉണ്ടാവില്ല എന്നാണു കേട്ടറിവ്. കഴിഞ്ഞ വര്‍ഷങ്ങള്‍ നോക്കിയാല്‍ ഇതിനിടയില്‍ 5 -6 തവണ എങ്കിലും ഉണ്ടാവേണ്ട സമയം ആയിട്ടുണ്ട്.

3. സ്‌കൂള്‍ തുറന്നാല്‍ കുട്ടികളില്‍ രോഗം പകര്‍ന്നു പിടിക്കാനുള്ള സാധ്യത എത്രത്തോളം?

നോക്കൂ സ്‌കൂളുകള്‍ തുറന്നപ്പോള്‍, അമേരിക്കയില്‍ സംഭവിച്ചത് ഓര്‍ക്കാം,

സ്‌കൂള്‍ തുറന്ന ആദ്യ 2 ആഴ്ചയില്‍ 97,000 കുട്ടികള്‍ക്കാണ് കോവിഡ് ബാധ ഉണ്ടായത്. ( ആകെ ഇതുവരെ 480,000 കുട്ടികളാണ് ഡട ല്‍ രോഗബാധിതര്‍.

ഡഅഋ യില്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും ഇപ്പോള്‍ സംഭവിക്കുന്നതും വിഭിന്നമല്ല, രോഗബാധ ഉയരുന്നു എന്ന് കണ്ടു സ്‌കൂള്‍ തുറക്കുന്ന ഘട്ടങ്ങള്‍ നീക്കി വെക്കുകയാണ് ഒട്ടേറെ രാജ്യങ്ങള്‍.

ആദ്യകാലത്ത് രോഗം വന്നു പോയ പല സ്ഥലങ്ങളില്‍ പോലും സ്‌കൂളുകള്‍ തുറക്കുന്ന നടപടിക്രമങ്ങള്‍നടക്കുന്നതേയുള്ളൂ, ഭാഗികമായോ ഘട്ടം ഘട്ടമായോ മാത്രമേ അവിടെയും തുറക്കൂ.

കുട്ടികളുടെ എണ്ണം, ജന സാന്ദ്രത കുറവും, മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും ഒക്കെ ഉള്ള രാജ്യങ്ങള്‍ പോലും ആ ഘട്ടത്തിലേക്ക് എത്തുന്നതേയുള്ളൂ എന്നത് വിഭവ ശേഷിയും സൗകര്യങ്ങളും കുറവുള്ള നാം ചിന്തിക്കണം.

4 . കുട്ടികള്‍ 'കോവിഡ് സേഫ്' ആണോ? കുട്ടികളിലെ അപകട സാധ്യത എത്രത്തോളം ഉണ്ട്?

രോഗം പ്രത്യക്ഷപ്പെട്ടു ഒന്‍പതാം മാസത്തിലേക്ക് നാം കടക്കുമ്പോള്‍ രോഗബാധയുമായി ബന്ധപ്പെട്ടു അനേകം പുതിയ പഠനങ്ങള്‍ പുതിയ അറിവുകള്‍ അനുദിനം മുന്നോട്ടു വെക്കുന്നുണ്ട്.

രോഗത്തിന്റെ തീവ്രതയും, മരണ സാധ്യതയും കുട്ടികളിലാണ് ഏറ്റവും കുറഞ്ഞ തോതില്‍ എന്നത് മുന്‍പേ നമ്മള്‍ നിരീക്ഷിച്ചിരുന്നു.

എന്നാല്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍

മ. കുട്ടികളിലും രോഗാണുവ്യാപനം ഉണ്ടാവാനും, അവര്‍ മുഖേന മറ്റുള്ളവരിലേക്ക് പടര്‍ത്താനുമുള്ള സാധ്യത കുറവല്ല.

ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കുട്ടികളില്‍ രോഗാണുക്കളുടെ എണ്ണം കൂടുതലാവാം എന്നാണു. അങ്ങനെ എങ്കില്‍ പകര്‍ത്താനുള്ള സാധ്യത കൂടുതലാവാനും ഇടയുണ്ട്.
ഖൗഹ്യ 30 ഖഅങഅ ജലറശമൃേശര െല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ നിരീക്ഷിക്കുന്നത് കുട്ടികളില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞവരുടെ ഗ്രൂപ്പില്‍ വൈറസിന്റെ ലോഡ് 10 മുതല്‍ 100 ഇരട്ടി വരെ കൂടുതല്‍ ആയിരുന്നു എന്നാണു.

യ. ആരോഗ്യ പ്രശ്‌നങ്ങള്‍ ?

മരണനിരക്കും ഗുരുതരാവസ്ഥയും കുറവാണെന്ന പ്രത്യക്ഷ നിരീക്ഷണം ഉണ്ടായിരിക്കെത്തന്നെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകാവുന്ന രോഗാവസ്ഥകള്‍ മറ്റൊരു സമസ്യ ആണെന്നും അതിനു സാധ്യതകള്‍ ഉണ്ടെന്നും പഠനങ്ങള്‍ വന്നിട്ടുണ്ട്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചില നിസ്സാരമല്ലാത്ത രോഗാവസ്ഥകള്‍ ചെറിയ ശതമാനം കുട്ടികള്‍ക്ക് ഉണ്ടാവാം എന്നതാണ് പ്രാഥമികമെങ്കിലും പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വിവിധ അവയവങ്ങളെ ബാധിക്കുന്ന ങൗഹശേ്യെേെലാ ശിളഹമാാമീേൃ്യ ്യെിറൃീാല ശി രവശഹറൃലി, ( സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ങകടഇ എന്ന പേരും ഈ രോഗാവസ്ഥയെ വിവരിക്കാന്‍ നല്‍കിക്കഴിഞ്ഞു.) കൂടാതെ കാവാസാക്കി രോഗം പോലുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന രോഗാവസ്ഥകള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്.

*അത് കൊണ്ട് രോഗപ്പകര്‍ച്ച ഉണ്ടാവാതെ കുട്ടികളെയും പരമാവധി സുരക്ഷിതരായി സൂക്ഷിക്കുന്നതിന് പ്രാധാന്യം ഉണ്ടെന്നു വേണം കരുതാന്‍.*

5 . കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് സ്‌കൂള്‍ തുറന്നു കൂടെ?

കോവിഡ് പീക്ക് ഒക്കെ തരണം ചെയ്ത പല രാജ്യങ്ങളും, നിലവിലെ പൊതുജനാരോഗ്യ പ്രതിസന്ധി കുറഞ്ഞിട്ടു പോലും കര്‍ശന നിയന്ത്രണത്തോടെ ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ശ്രദ്ധിക്കണം.

അവിടൊക്കെയുള്ള വലിയ ഒരു പോസിറ്റിവ് ഘടകം, ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ / നിയമങ്ങള്‍ ഒക്കെ കര്‍ശനമായി പാലിക്കുന്ന പൗരബോധമുള്ള സമൂഹം, ജനസാന്ദ്രത വളരെ കുറവ്, മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ എന്നിവ ആണ്.

എന്നാല്‍ ഈ ഘടകങ്ങള്‍ എല്ലാം നമ്മളെ സംബന്ധിച്ചിടത്തോളം വിരുദ്ധ ധ്രുവത്തിലാണ്.

ശ . രോഗവ്യാപനത്തില്‍/ മരണസംഖ്യയില്‍ ബ്രസീലിനെയും കടത്തിവെട്ടി മുന്നേറി രണ്ടാം സ്ഥാനത്തു ഉയര്‍ന്നു ഓരോ ദിവസവും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ഇന്ത്യ.

ശശ. നിയമങ്ങള്‍ / വ്യവസ്ഥകള്‍ ഒക്കെ കര്‍ശനമായി പാലിക്കാനും, അത് പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനുമുള്ള സംവിധാനങ്ങള്‍ നമ്മളെ സംബന്ധിടത്തോളം ദുര്‍ബലമാണ്. ഒന്നുകില്‍ ആശാന്റെ നെഞ്ചത്തു അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നതാണ് പൊതുവിലെ സ്ഥിതി.

ശശശ. ശാരീരിക അകലം പാലിക്കല്‍, അടുത്തു ഇടപഴകല്‍ ഒഴിവാക്കല്‍, അടഞ്ഞ ഇടങ്ങള്‍ ഒഴിവാക്കി വായൂ സഞ്ചാരം ഉറപ്പാക്കല്‍, മാസ്‌കിന്റെ ശരിയായത് ഉപയോഗം എന്നിവ സ്‌കൂള്‍ വാഹനങ്ങളില്‍/ ക്ളാസ്സുമുറികള്‍/ സ്റ്റാഫ് റൂമുകളില്‍/ ഭക്ഷണ ശാലകള്‍ / പൊതു ശുചി മുറികളില്‍ എന്നിവിടങ്ങളില്‍ നിഷ്‌കര്‍ഷയോടെ പാലിക്കല്‍ ഒട്ടും എളുപ്പമാവില്ല. ദീര്‍ഘ സമയം അധ്യാപകര്‍ ഉച്ചത്തില്‍ ഒരു മുറിയില്‍ നിന്ന് സംസാരിക്കുന്നതു പോലും രോഗവ്യാപന സാധ്യത ഏറെ കൂട്ടുന്നതാണ്.

കേരളം ഉറപ്പായും ഇനിയും കാക്കേണ്ടതുണ്ട്, ആലോചനകള്‍ നടക്കട്ടെ പക്ഷെ സ്‌കൂള്‍ തുറക്കല്‍ മുഖ്യമന്ത്രി പറഞ്ഞത് പോലെ ജനുവരി ഒക്കെ കഴിഞ്ഞാവുന്നതാവും ഉചിതം എന്നാണു വിനീതമായ അഭിപ്രായം.

ഒടുവിലായി,
വീണ്ടും ഹേര്‍ഡ് ഇമ്മ്യൂണിറ്റിയെപ്പറ്റി.

രോഗം വന്നു പോവുന്നതാണ് നല്ലത്, അങ്ങനെ വന്നു പോയാല്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി വരും വരും....അങ്ങനെ ആയാല്‍ സ്‌കൂളും ബിസിനസ്സും ഒക്കെ തുറന്നു പെട്ടന്ന് കൊളാറ്ററല്‍ ക്ഷതങ്ങള്‍ പരിഹരിക്കാം എന്നൊരു ചിന്താധാര ഇവിടെ മുന്‍പ് പ്രബലമായിരുന്നു.

എന്നാല്‍ വാക്‌സിന്‍ ഇല്ലാതെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി ഇപ്പോളും ഒരു മിഥ്യയോ മരീചികയോ ഒക്കെ മാത്രമാണ് എന്നാണു ലോകം എമ്പാടുമുള്ള സംഭവഗതികളില്‍ നിന്ന് മനസ്സിലാക്കാവുന്നത്.

ഹേര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കല്‍ ഫലപ്രദമായ ഒരു മറു മാര്‍ഗ്ഗം ആയിരുന്നെങ്കില്‍ അത് സ്വാഭാവികമായി സംഭവിക്കേണ്ടിയിരുന്ന രാജ്യങ്ങള്‍ രോഗത്തെക്കുറിച്ച് നാം കൃത്യമായി അറിവ് നേടുന്നതിന് മുന്‍പ് ആദ്യ കാലത്ത് രോഗം കൊടുങ്കാറ്റായി അടിച്ച് വീശിപ്പോയ രാജ്യങ്ങളിലായിരുന്നേനെ , ശരിയല്ലേ ?

എന്നാല്‍ 9 മാസങ്ങള്‍ക്ക് ശേഷം ആ രാജ്യങ്ങളിലെ ഇന്നത്തെ സ്ഥിതി നോക്കൂ.
ഇറ്റലി, സ്‌പെയിന്‍, ടര്‍ക്കി എന്നിവിടങ്ങളില്‍ രണ്ടാം തരംഗം എന്ന് പറയാവുന്നത് പോലെ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു.

എന്തിനു നമ്മുടെ ഡല്‍ഹിയില്‍ വരെ കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്.

യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, യു കെ , ജര്‍മ്മനി, ഗ്രീസ്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലൊക്കെ മാസങ്ങള്‍ക്ക് ശേഷം പുതിയ വലിയ വര്‍ദ്ധന ഉണ്ടാവുന്നത് സൂചിപ്പിക്കുന്നത്, ഇമ്മ്യൂണിറ്റി വന്നു രോഗ വ്യാപനം തീരെ ഇല്ലാതായതല്ല, ഇടപഴലുകള്‍ വീണ്ടും കൂടുമ്പോള്‍ രോഗവ്യാപനത്തോത് വീണ്ടും കൂടും എന്നതാണ്.

അതായത് സ്‌കൂളുകള്‍ തുറന്നാല്‍ രോഗവ്യാപനവും അതിന്മൂലമുള്ള പൊതുജനാരോഗ്യ പ്രതിസന്ധിയും കടുക്കും എന്ന് തന്നെ ഉറപ്പിക്കാം. ഘട്ടം ഘട്ടമായി തുറക്കുമ്പോള്‍ ആദ്യം പ്രഫഷണല്‍ കോളേജുകള്‍, ഡിഗ്രി തൊട്ടുള്ള ഉന്നത വിദ്യാഭാസം ചെയ്യുന്നവര്‍ പിന്നീട് മുതിര്‍ന്ന കുട്ടികള്‍ ആ രീതിയില്‍ ആവാം എന്ന് തോന്നുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com