തൃശ്ശൂർ: കാൽമുട്ട് ശസ്ത്രക്രിയക്കായി രോഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജൻ ഡോ. കെ ബാലഗോപാൽ ആണ് അറസ്റ്റിലായത്.
കാൽമുട്ട് ശസ്ത്രക്രിയയ്ക്കായി ഇരുപതിനായിരം രൂപയാണ് ഡോക്ടർ രോഗിയോട് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വിജിലൻസിൻരെ നിർദേശപ്രകാരം വിയ്യൂരിലെ വസതിയിൽ വെച്ച് കൈക്കൂലി പണം നൽകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് ഡിവൈഎസ് പി പി എസ് സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ