സ്വന്തം എംഎല്‍എയെ അറിയാത്ത കുട്ടിയെ ഉമ്മ വെക്കണോ ?; മുകേഷിനെ പിന്തുണച്ച് ശ്രീധരന്‍ പിള്ള

ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നതിലേക്ക് ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി മാറുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കേണ്ട വിഷയമുണ്ട്
ശ്രീധരന്‍ പിള്ള, മുകേഷ് / ഫയല്‍ ചിത്രം
ശ്രീധരന്‍ പിള്ള, മുകേഷ് / ഫയല്‍ ചിത്രം

കോഴിക്കോട് : സഹായം തേടി ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിച്ച എം മുകേഷ് എംഎല്‍എയെ പിന്തുണച്ച് ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. സ്വന്തം നാട്ടിലെ എംഎല്‍എ ആരാണെന്ന് ചോദിക്കുമ്പോള്‍ അറിയില്ല എന്ന് പറയുന്ന കുട്ടിയെ പിടിച്ച്  ഉമ്മ വെക്കുകയാണോ വേണ്ടത്. അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടതെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു.

കോഴിക്കോട് ബഷീര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎല്‍എയെ വിളിച്ച കുട്ടി ഫോണ്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. റെക്കോര്‍ഡ് ചെയ്യുന്നതിലേക്ക് ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി മാറുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കേണ്ട വിഷയമുണ്ട്. 

സാമൂഹിക ജീവിതത്തില്‍ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ എങ്ങോട്ടേക്ക് പോകുന്നുവെന്ന വിഷയം എല്ലാവരും ചിന്തിക്കേണ്ടതാണ്. രാഷ്ട്രീയം അതിന്റെ അന്ധമായ ചട്ടക്കൂടില്‍ മുന്നോട്ട് പോകുമ്പോള്‍ തെറ്റുകള്‍ കുന്നുകൂടുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com