'കാക്കിയിട്ടാല്‍ എന്തും പറയാമോ?'; എന്തിനാണ് മോണ്‍സണെ സംരക്ഷിക്കുന്നത്?; സര്‍ക്കാരിനും പൊലീസിനും എതിരെ ഹൈക്കോടതി

പൊലീസില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറുടെ ഹര്‍ജി തീര്‍പ്പാക്കണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ഹൈക്കോടതി തള്ളി
മോൻസൻ മാവുങ്കൽ, ഫയല്‍
മോൻസൻ മാവുങ്കൽ, ഫയല്‍

കൊച്ചി: പൊലീസില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറുടെ ഹര്‍ജി തീര്‍പ്പാക്കണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ഹൈക്കോടതി തള്ളി. കോടതി ചെലവ് ചുമത്തേണ്ടതാണെങ്കിലും ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി, എന്തിനാണ് സര്‍ക്കാര്‍ മോന്‍സണെ സംരക്ഷിക്കുന്നതെന്നും ചോദിച്ചു. 

മേന്‍സണ്‍ മാവുങ്കലിന് വേണ്ടി പൊലീസ് തന്നെ പീഡിപ്പിക്കുന്നെന്നും സംരക്ഷണം നല്‍കണമെന്നും കാണിച്ചാണ് മോണ്‍സന്റെ ഡ്രൈവര്‍ അജി കോടതിയെ സമീപിച്ചത്. ഈ കേസില്‍ അജിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഹര്‍ജി തീര്‍പ്പാക്കണമെന്നും കാണിച്ച് ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാരിനും പൊലീസിനും എതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു അപേക്ഷയുമായി സമീപിച്ചതെന്ന് കോടതി ചോദിച്ചു. കണ്ണില്‍ കണ്ടതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ കേസിലുണ്ടോയെന്ന് സംശയിക്കുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

ക്രൈംബ്രാഞ്ച് മേധാവിയുടെ സത്യവാങ്മൂലത്തില്‍ കോടതിയ്ക്ക് എതിരായ പരാമര്‍ശത്തെയും കോടതി വിമര്‍ശിച്ചു. കാക്കിയിട്ടാല്‍ കോടതിക്കെതിരെ എന്തും പറയാമോയെന്ന് കോടതി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com