ബംഗളൂരു: പിതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യം തീരെ മോശമാണെന്ന് അറിയിച്ച് ജാമ്യാപേക്ഷ നൽകി ബിനീഷ് കോടിയേരി. അടിയന്തരമായി കുറച്ച് ദിവസം നാട്ടിൽ കുടുംബത്തെ കാണാൻ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കളളപ്പണം വെളുപ്പിച്ച കേസിൽ ഏഴ് മാസമായി റിമാൻഡിൽ കഴിയുകയാണ് ബിനീഷ്.
ബിനീഷിന് ജാമ്യം അനുവദിക്കാൻ തടസമെന്താണെന്ന് ചോദിച്ച കോടതിയോട് മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇടക്കാല ജാമ്യം നേടാൻ നിയമമില്ലെന്ന് ഇ ഡിയ്‌ക്ക് വേണ്ടി കേസിൽ ഹാജരായ സോളിസിറ്റർ ജനറൽ വാദിച്ചു. ബിനീഷിന് ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർക്കുകയും ചെയ്തു.
കേസ് ഒരാഴ്‌ചയ്‌ക്ക് ശേഷം മേയ് 12ന് പരിഗണിക്കാൻ കോടതി മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ