മാലിന്യം കുഴിച്ചുമൂടാന്‍ കുഴിയെടുക്കാൻ ആവശ്യപ്പെട്ടു; നാലടി വീതിയില്‍ കുഴിയെടുത്ത് നല്‍കി; വെളിപ്പെടുത്തല്‍

വേസ്റ്റ് കുഴിച്ചുമൂടാന്‍ ഒരു കുഴിയെടുത്തു നല്‍കണമെന്നാണ് ഭഗവല്‍ സിങ് ആവശ്യപ്പെട്ടത്
ബേബി/ ടിവി ദൃശ്യം
ബേബി/ ടിവി ദൃശ്യം

പത്തനംതിട്ട: മാലിന്യം കുഴിച്ചുമൂടാന്‍ കുഴിയെടുത്തു നല്‍കണമെന്ന് ഭഗവല്‍ സിങ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുഴിയെടുത്തു നല്‍കിയതെന്ന് പ്രദേശവാസിയായ തൊഴിലാളി ബേബി. രണ്ടാഴ്ച മുമ്പാണ് കുഴിയെടുത്തത്. വേസ്റ്റ് കുഴിച്ചുമൂടാന്‍ ഒരു കുഴിയെടുത്തു നല്‍കണമെന്നാണ് ഭഗവല്‍ സിങ് ആവശ്യപ്പെട്ടത്. എന്നാല്‍ അന്നു കഴിയില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് കുഴിയെടുത്ത് നല്‍കാമെന്നും പറഞ്ഞു. 

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭഗവല്‍ സിങ് വിളിച്ചു. എന്നാല്‍ അന്നു പറ്റില്ലെന്നും പിറ്റേന്ന് വന്നുകൊള്ളാമെന്നും പറഞ്ഞു. അതനുസരിച്ച് പിറ്റേന്ന് ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി. അദ്ദേഹം കാണിച്ചുതന്ന സ്ഥലത്ത് മൂന്നര-നാലടിയോളം താഴ്ചയില്‍ കുഴിയെടുത്തു. രണ്ടു ദിവസം കൊണ്ടാണ് കുഴിയെടുത്തു നല്‍കിയത്. പാറയായപ്പോള്‍ കുഴിയെടുപ്പ് നിര്‍ത്തി. ഇനി പറ്റില്ലെന്ന് പറഞ്ഞു.

താന്‍ കുഴിയെടുക്കാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷാഫിയെ കണ്ടില്ലെന്നും ബേബി പറയുന്നു. വേസ്റ്റ് കുഴിയായതിനാല്‍ വേറെയൊന്നും ചോദിക്കേണ്ടതില്ലല്ലോ. അസ്വാഭാവികമായി ഒന്നും തോന്നിയില്ല. കുഴിയെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  പൊലീസ് വിളിച്ച് ചോദിച്ചിരുന്നുവെന്നും ബേബി പറഞ്ഞു. ഈ കുഴിയില്‍ നിന്നാണ് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com