കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ റെയ്ഡ്; 50 ലക്ഷത്തിന്റെ ലഹരിമരുന്നുകളും വടിവാളുകളും പിടികൂടി

മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കുള്ള പ്രതി ഷമീമിന്റെ തിരൂരിലെ ഒളിസങ്കേതത്തിലാണ് റെയ്ഡ് നടത്തിയത്
പൊലീസ് പിടിയിലായവര്‍/ ടിവി ദൃശ്യം
പൊലീസ് പിടിയിലായവര്‍/ ടിവി ദൃശ്യം

മലപ്പുറം: മലപ്പുറം തിരൂരില്‍ കാപ്പ പ്രതിയുടെ ഒളിസങ്കേതത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 50 ലക്ഷത്തിന്റെ ലഹരിമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തു. മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കുള്ള പ്രതി ഷമീമിന്റെ തിരൂരിലെ ഒളിസങ്കേതത്തിലാണ് റെയ്ഡ് നടത്തിയത്. 

റെയ്ഡില്‍ ഒരു കിലോ ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവും രണ്ട് വടിവാളുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ ഷമീം അടക്കം നിരവധി പേര്‍ അവിടെയുണ്ടായിരുന്നു. ഇതില്‍ നാലുപേര്‍ പൊലീസിന്റെ പിടിയിലായി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 

ഒട്ടേറെ ക്വട്ടേഷന്‍ കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതിയാണ് പൊന്നാനി അഴീക്കല്‍ സ്വദേശിയായ ഷമീം. കാപ്പ ചുമത്തി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ഷമീം ജില്ലയിലെത്തി ലഹരിമരുന്ന് കച്ചവടം അടക്കമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com