മറയൂർ; സ്തനാർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ ആദിവാസി വീട്ടമ്മയ്ക്ക് ചികിത്സ ലഭ്യമാക്കാതെ ബന്ധുക്കൾ. മറയൂർ ചമ്പക്കാട് കുടിയിലെ 52കാരിയാണ് അർബുദം ബാധിച്ച് അവശനിലയിലായത്. രോഗം മൂർച്ഛിച്ച് നിലവിളിക്കുന്ന സ്ഥിതിയായിരുന്നിട്ടും ചികിത്സ ലഭ്യമാക്കാൻ മക്കൾ തയാറായില്ല. തുടർന്ന് മന്ത്രി കെ രാമകൃഷ്ണൻ ഇടപെട്ട് ഇവരെ മറയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
കാൻസർ ബാധിച്ചതിനെ തുടർന്ന് ഒരു വർഷത്തോളം തമിഴ്നാട്ടിലും കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി അവശ നിലയിലായിരുന്നു. രോഗം ഗുരുതരമായി നിലവിളിക്കുന്നതുകേട്ട് അയൽവീട്ടുകാർ അധികൃതരെയും മന്ത്രിയുടെ ഓഫിസിലും അറിയിക്കുകയായിരുന്നു. തുടർന്ന് പട്ടിക വർഗ വികസന വകുപ്പ് ജില്ല ഓഫിസർ നജീമിന്റെ നേതൃത്വത്തിലുള്ള സംഘം കുടിയിലെത്തി മറയൂർ സാമൂഹിക അരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കുടുംബാംഗങ്ങളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചെന്നും ആരോപണമുണ്ട്. ചികിത്സ മുടങ്ങിയാൽ നിയമ നടപടി നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പു കൊടുത്തതോടെയാണ് അവർ വഴങ്ങിയത്. കാൻസർ ചികിത്സയ്ക്കായി സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കാൻ സഹായം കിട്ടാത്ത അവസ്ഥയിലാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ