പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 78 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. പന്തളം സ്വദേശിയായ 51കാരനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്.
ശിക്ഷാകാലയളവിൽ പിഴത്തുക അടച്ചില്ലെങ്കിൽ കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടിവരും. രണ്ടുവർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോയതിന് പിന്നാലെ ഇയാൾ നിരന്തരം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പ്രതിയുടെ സഹോദരിയാണ് പരാതിയും നിർണായക മൊഴിയും നൽകിയത്. കുട്ടിയുടെ മാതാവും സഹോദരിയുമടക്കമുള്ള ബന്ധുക്കൾ കോടതിയിൽ മൊഴിമാറ്റിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ ബിനാലെയ്ക്ക് ക്ഷണിക്കാനെത്തി; ലഹരിക്കടത്തുകാരൻ കമ്മീഷണർ ഓഫീസിൽ പിടിയിൽ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ