കണ്ണൂര്‍ : സ്വകാര്യ ബസിൽ വച്ച് 11 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 5 വർഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മണിപ്പാറ നുച്യാട് വലിയ കട്ടയിൽ ജയിംസിനെ (55) ആണ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
2018 സെപ്റ്റംബർ 9 നായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരത്തു നിന്ന് പയ്യാവൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ വെച്ച് അമ്മയോടൊപ്പം യാത്ര ചെയ്ത കുട്ടിയെ അടുത്ത സീറ്റിലിരുന്ന ജയിംസ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
കുട്ടിയുടെ വസ്ത്രം അഴിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി തടഞ്ഞു. തുടർന്ന് ജയിംസ് സ്വയം നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. രണ്ടു വകുപ്പുകളിലായി 5 വർഷത്തെ ശിക്ഷ തുടർച്ചായി അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ