തിരുവനന്തപുരം. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957.05 കോടി രൂപയുടെ പുതുക്കിക ഭരണാനുമതി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിൽ 1571.05 കോടി സംസ്ഥാനവിഹിതമാണ്. കലൂർ ജെവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെ 11.2 കിലോമീറ്ററാണ് രണ്ടാം ഘട്ടം.
രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. 11 സ്റ്റേഷനുകളാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്. നിർമാണത്തിന് മുന്നോടിയായുള്ള റോഡു നവീകരണം 80 ശതമാനം പൂർത്തിയായതായും അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ