കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കണ്ണില്‍ ഗ്ലിസറിന്‍ ഒഴിച്ചാണ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ ഡോക്ടര്‍ വന്ദനയുടെ വീട്ടില്‍ വന്നു കരഞ്ഞത്. ഇതാണ് കഴുതക്കണ്ണീരെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേസിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട്, വന്ദനയുടെ അച്ഛന്റെയും അമ്മയുടേയും മുന്നില്‍ വന്നു കരഞ്ഞു കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
മന്ത്രി വീണാജോര്‍ജിനെ അധിക്ഷേപിച്ച് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്തു വന്നു. വീണാ ജോര്‍ജ് നാണം കെട്ടവളാണെന്നായിരുന്നു സുരേഷിന്റെ പരാമര്‍ശം. ഡോ. വന്ദനയെ ഇല്ലാതാക്കിയത് സര്‍ക്കാരാണെന്നും നാട്ടകം സുരേഷ് ആരോപിച്ചു. ഡിസിസിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിയാലിരുന്നു നാട്ടകം സുരേഷിന്റെ പരാമർശം.
ഡോ. വന്ദനദാസിന്റെ കൊലപാതകം പൊലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയാണ്. ജീവനക്കാര്‍ക്ക് ഒരു സംരക്ഷണവും കിട്ടിയില്ല.വാതില്‍ അടച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നു പൊലീസെന്ന് സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഈ വിഷയത്തിലും മൗനം തുടരുന്നു. എന്തു വന്നാലും മിണ്ടാതിരിക്കല്‍ മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയാണ്. എന്താണ് മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും വിഡി സതീശന്‍ ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ