കോട്ടയം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തെളിവെടുപ്പ്. പുലർച്ചെ നാലരയ്ക്കാണ് ക്രൈം ബ്രാഞ്ച് സംഘം സന്ദീപുമായി ആശുപത്രിയിലെത്തി തെളിവെടുപ്പ് തുടങ്ങിയത്. കൊലപാതകം നടന്ന അതേസമയത്തു തന്നെയാണ് തെളിവെടുപ്പും പൊലീസ് നടത്തിയത്.
കൊലപാതകവും അതിനു ശേഷം നടന്ന കാര്യങ്ങളും പ്രതി വിവരിച്ചു. ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമ്മയുള്ളൂ എന്ന് പ്രതി മൊഴി നൽകി.
കത്രിക എവിടുന്ന് കിട്ടിയെന്നും ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണ സംഘത്തോട് വിവരിച്ചു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നൽകി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ