മുവാറ്റുപുഴ: ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യുവാക്കളെ പൊലീസ് സ്‌ക്വാഡ് എന്ന വ്യാജേന എത്തി ബാഗ് പരിശോധിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. മുവാറ്റുപുഴ മുളവൂര്‍ പെരുമറ്റം, കുളുമാരി ഭാഗത്ത് താമസിക്കുന്ന നിപുന്‍ അബ്ദുള്‍ അസീസ് (അപ്പു 34), മുളവൂര്‍ വില്ലേജ് പേഴക്കാപ്പിള്ളി കരയില്‍ പള്ളിചിരങ്ങര ഭാഗത്ത് പാലത്തിങ്കല്‍ അര്‍ഷാദ് അലിയാര്‍ (45) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ ഒരാളായ നിബുന്‍ തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപെടുത്തിയതിന് റിമാന്‍ഡ് ആയി ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ അന്ന് തന്നെയാണ് ഈ സംഭവം. നിബുനെതിരെ നിലമ്പൂര്‍, ധര്‍മടം, തൊടുപുഴ, മുവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ യി നിരവധി മോഷണ, പിടിച്ചുപറി കേസുകള്‍ നിലവിലുണ്ട്.
അര്‍ഷാദിനെതിരെ മുവാറ്റുപുഴ സ്റ്റേഷനില്‍ നിരവധി മോഷണ, അടിപിടി കേസുകള്‍ ഉണ്ട്. പ്രതികളെ വൈദ്യ പരിശോധനകള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ മഴ മുന്നറിയിപ്പില്‍ മാറ്റം; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ; നാലിടത്ത് യെല്ലോ അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ