കൊല്ലം: നടുറോഡിൽ സ്ത്രീകൾ തമ്മിലുണ്ടായ അടിപിടിയുടെ വിഡിയോ മൊബൈലിൽ പകർത്തിയെന്ന് ആരോപിച്ച് യുവാവിന്റെ കൈ
യുവതി തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശി വിജിത്തിന്റെ ഇടതുകയ്യാണ് യുവതി കമ്പിവടികൊണ്ട് തല്ലിയൊടിച്ചത്. സംഭവത്തിൽ കടയ്ക്കൽ പാങ്ങലുകാട് സ്വദേശി അൻസിയക്കെതിരേ പൊലീസ് കേസെടുത്തു.
ഒരാഴ്ച മുൻപ് പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ വിഡിയോ വിജിത്ത് മൊബൈലിൽ പകർത്തിയെന്നായിരുന്നു അൻസിയയുടെ സംശയം. ഇക്കാര്യം ചോദിക്കാൻ അൻസിയ ഓട്ടോഡ്രൈവർ കൂടിയായ വിജിത്ത് ഓടുന്ന ഓട്ടോസ്റ്റാൻഡിലെത്തി. എന്നാൽ വിഡിയോ പകർത്തിയില്ലെന്ന് പറഞ്ഞിട്ടും അത് വിശ്വസിക്കാൻ അൻസിയ തയ്യാറായില്ല. തുടർന്ന് അൻസിയ വിജിത്തിനെ കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു.
പിരിക്കേറ്റ വിജിത്തിനെ ഓട്ടോസ്റ്റാൻഡിലുള്ള മറ്റു ഓട്ടോ ഡ്രൈവർമാരാണ് ആശപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ അൻസിയക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഒരാഴ്ച മുൻപുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളുടെ പരാതിയിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ കേസെടുത്തതല്ലാതെ ഇവർക്കതിരെ പൊലീസ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ