ബിജെപിയിലേക്കു ചേക്കേറില്ല; കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കും: ശശി തരൂര്‍

ബിജെപിയും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സമീപിച്ചിരുന്നു
ശശി തരൂര്‍ ഡല്‍ഹി ഡയലോഗ്സില്‍ സംസാരിക്കുന്നു
ശശി തരൂര്‍ ഡല്‍ഹി ഡയലോഗ്സില്‍ സംസാരിക്കുന്നുപ്രവീണ്‍ നെഗി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആണ് ശരിയായ ബദല്‍ എന്ന് പത്തു വര്‍ഷത്തെ ബിജെപി ഭരണത്തിലൂടെ ജനങ്ങള്‍ക്കു ബോധ്യമായിട്ടുണ്ടെന്ന് പാര്‍ട്ടി നേതാവ് ശശി തരൂര്‍. താന്‍ ബിജെപിയിലേക്കു പോവില്ലെന്നും കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുമെന്നും, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡല്‍ഹി ഡയലോഗ്‌സില്‍ തരൂര്‍ പറഞ്ഞു.

കമല്‍ നാഥ് ബിജെപിയിലേക്കു പോവുമെന്ന വാര്‍ത്തകളില്‍ പാര്‍ട്ടി ഇതിനകം തന്നെ പ്രതികരണം അറിയിച്ചിട്ടുണ്ടെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. അസംബന്ധ വാര്‍ത്തയാണ് ഇതെന്ന് കമല്‍നാഥുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മനീഷ് തിവാരിയുമായി ബന്ധപ്പെട്ട വാര്‍ത്ത അദ്ദേഹത്തിന്റെ ഓഫിസും നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഊഹാപോഹ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയെന്നത് ഒരു തന്ത്രമാണ്. അതില്‍ വീഴാന്‍ താനില്ലെന്ന് തരൂര്‍ പറഞ്ഞു. അതേസമയം മഹാരാഷ്ട്രാ നേതാക്കളായ അശോക് ചവാന്‍, മിലിന്ദ് ദേവ്‌റ, ബാബാ സിദ്ധിഖി എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ തരൂര്‍ വിസമ്മതിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താന്‍ രാഷ്ട്രീയത്തില്‍ എത്തിയത് തൊഴില്‍ എന്ന നിലയ്ക്കല്ലെന്ന്, ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് തരൂര്‍ പറഞ്ഞു. ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. അതിനെ മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള മാര്‍ഗമാണ് രാഷ്ട്രീയം.

''ഞാന്‍ ബിജെപിയില്‍ ചേരുമെന്ന് 2014 മുതല്‍ തന്നെ ചിലര്‍ പറഞ്ഞുനടക്കുന്നുണ്ട്. ഞാന്‍ എന്തുകൊണ്ടു രാഷ്ട്രീയത്തില്‍ വന്നെന്ന അടിസ്ഥാന കാര്യം കണക്കിലെടുക്കാതെയാണ് അവര്‍ അതു പറയുന്നത്. സമൂഹത്തെ കുറെക്കൂടി മെച്ചപ്പെട്ടതാക്കാനുള്ള മികച്ച വഴി രാഷ്ട്രീയം തന്നെയാണ്''- തരൂര്‍ പറഞ്ഞു.

യുഎന്നിലെ കാലാവധി കഴിഞ്ഞപ്പോള്‍ ബിജെപിയും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് തരൂര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com