സൂര്യകാന്തി
ഭാര്യയ്ക്ക് പനി അധികമായി
ഓട്ടോ പിടിച്ച് ആശുപത്രിയില്‍ പോവുകയാണ്
മക്കളോട് അമ്മൂമ്മയ്‌ക്കൊപ്പമിരിക്കാന്‍ പറഞ്ഞു
രണ്ടു ദിവസത്തേക്ക് അവളും ഞാനും
ലീവ് വിളിച്ചുപറഞ്ഞു
സ്‌നേഹത്തില്‍, തളര്‍ച്ചയില്‍
അവളെന്നില്‍ ചാഞ്ഞു
ഓട്ടോച്ചേട്ടന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി
റോട്ടില്‍ വീണ കുഞ്ഞിലകള്‍
താഴെനിന്നും മോളിലോട്ടുയര്‍ന്നു പായുമ്പോള്‍
ഞാനാ മഞ്ഞയിലകളുടെ
വെയിലത്തെ സുവര്‍ണ്ണ ചരിവുകളില്‍
ഒരു നിമിഷം
ആദി
വീട്ടിലേക്കെന്നപോലെ
കാട്ടിലേക്ക് പുറപ്പെട്ടു
കല്ലില്‍, മുള്ളില്‍, പുല്ലില്‍,
മൃഗങ്ങളുടെ കാലടയാളങ്ങളില്‍
ചവിട്ടിനടന്നു
ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ മഴ
പാമ്പിന്റേയും വെരുകിന്റേയും പറവയുടേയും
മണത്തില്‍, നിറത്തില്‍
തുള്ളിതുള്ളിയായിറ്റുന്നു
ദേഹത്ത്
ആകാശമില്ലാതെ.
ഈ കവിത കൂടി വായിക്കാം
പെണ്ണിന്റെ രോദനം - അന്നും ഇന്നും
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ