കാമുകനെ കൊന്നു, പക്ഷേ ബിരിയാണിയുണ്ടാക്കി വിളമ്പിയിട്ടില്ല; ലോകത്തെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നിലെ സത്യം വേറൊന്ന്

ദുബായില്‍ മൊറോക്കന്‍ സ്വദേശിയായ യുവതിയാണ് കാമുകനെ കൊലപ്പെടുത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം അടുത്തിടെയാണ് പുറത്തുവന്നത്
കാമുകനെ കൊന്നു, പക്ഷേ ബിരിയാണിയുണ്ടാക്കി വിളമ്പിയിട്ടില്ല; ലോകത്തെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നിലെ സത്യം വേറൊന്ന്

ദുബായ്‌; കാമുകനെ കൊന്ന് ബിരിയാണിയുണ്ടാക്കി തൊഴിലാളികള്‍ക്ക് വിളമ്പിയതിന് യുവതി അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഒരാളോട് ഇത്തരത്തില്‍ ക്രൂരമായി പെരുമാറാന്‍ സാധിക്കുമോ എന്ന ചോദ്യം വാര്‍ത്ത കേട്ടവരെല്ലാം ആവര്‍ത്തിച്ചു. എന്നാല്‍ ലോകത്തെ ഞെട്ടിച്ച വാര്‍ത്ത പൂര്‍ണമായും സത്യമല്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാമുകനെ കൊലപ്പെടുത്തിയെങ്കിലും ശരീരം ബിരിയാണിയുണ്ടാക്കി വിളമ്പിയിട്ടില്ല എന്നാണ് അബുദാബി പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശരിയല്ലെന്നും യാഥാര്‍ത്ഥ്യത്തേക്കാള്‍ വലിയ സംഭവമാണ് പ്രചരിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. 

ബിരിയാണിയുണ്ടാക്കി എന്ന പ്രചരണം യുവതി നിഷേധിച്ചുവെന്നും എന്നാല്‍ കേസ് നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ മൊറോക്കന്‍ സ്വദേശിയായ യുവതിയാണ് കാമുകനെ കൊലപ്പെടുത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം അടുത്തിടെയാണ് പുറത്തുവന്നത്. അറബ് മാധ്യമങ്ങള്‍ ഉള്‍പ്പടെ ബിരിയാണി കഥ ഏറ്റെടുത്തതോടെ ലോകം മുഴുവന്‍ പ്രചരിക്കുകയായിരുന്നു. 

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആണ് കൊല നടത്തിയത്. യുവതി കഴിഞ്ഞ പത്തുവര്‍ഷമായി യുഎഇയില്‍ ആണു താമസം. ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കൊല്ലപ്പെട്ട യുവാവിനെ പരിചയപ്പെടുന്നത്. അടുത്തടുത്ത കടകളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. സംഭവം നടന്ന ദിവസം ഇരുവരും സുഹൃത്തുക്കളുമായി കറങ്ങാന്‍ പോയിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ യുവതിയെ തിരികെ വീട്ടിലെത്തിച്ചതും കാമുകന്‍ തന്നെയാണ്. 

തുടര്‍ന്ന് ഉച്ചയോടെ വീണ്ടും യാത്രപോകാന്‍ കാമുകന്‍ യുവതിയെ വിളിച്ചെങ്കിലും അവര്‍ അതിനു സമ്മതിച്ചില്ല. മറ്റൊരു ഫ്‌ലാറ്റിലേക്കു താമസം മാറുന്നതിന്റെ തിരക്കിലായിരുന്ന യുവതി വീട്ടുസാധനങ്ങള്‍ മാറ്റുന്നതിനു തന്നെ സഹായിക്കണമെന്ന്  യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊല നടന്നത് എന്നാണ് യുവതിയുടെ അഭിഭാഷകന്‍ പറയുന്നത്. 

കഴിഞ്ഞ ജനുവരിയിലാണ് സംഭവമുണ്ടാകുന്നത്. മാസങ്ങളായി യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ചെത്തി.  തങ്ങള്‍ വേര്‍പിരിഞ്ഞു എന്നാണ് യുവതി സഹോദരനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ സഹോദരന്‍ നടത്തിയ തിരച്ചിലില്‍ യുവാവിന്റെ പല്ല് കണ്ടെത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇത് കാമുകന്റേതാണെന്ന് തെളിയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com