ശതകോടീശ്വരനും യുഎസ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായിരുന്ന റോസ് പെരറ്റ് അന്തരിച്ചു 

ലുക്കീമിയ രോഗ ബാധിതനായിരുന്നു പെരോറ്റ്
ശതകോടീശ്വരനും യുഎസ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായിരുന്ന റോസ് പെരറ്റ് അന്തരിച്ചു 

വാഷിംഗ്ടൺ: ശതകോടീശ്വരനും യുഎസ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായിരുന്ന റോസ് പെരോറ്റ് (89) അന്തരിച്ചു. ലുക്കീമിയ രോഗ ബാധിതനായിരുന്നു പെരോറ്റ്. അഞ്ച് മാസത്തോളമായി ചികിത്സയിലായിരുന്നു. 

കമ്പ്യൂട്ടർ ഡാറ്റാ രംഗത്തെ പ്രമുഖ പേരുകളിൽ ഒന്നായ പെരോറ്റ് രണ്ടു വട്ടം അമേരിക്കൻ പ്രസിഡന്‍റു തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുമുണ്ട്. 1992ലും 96ലുമാണ് മത്സരിച്ചത്. സ്വതന്ത്രനായാണ് ഇരുവട്ടവും അദ്ദേഹം സ്ഥാനാർത്ഥിയായത്. 

1992ലെ തിരഞ്ഞെടുപ്പിൽ 19ശതമാനം വോട്ട് നേടിയ പെരോറ്റിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. എതിരാളിയായ ജോർജ് എച്ച് ഡബ്ല്യു ബുഷിനെതിരെ ബിൽ ക്ലിന്‍റൺ വിജയിച്ചപ്പോഴായിരുന്നു പെരോറ്റ് അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുനേട്ടമുണ്ടാക്കിയ സ്വതന്ത്ര സ്ഥാനാർഥികളിൽ ഒരാളായത്. ക്ലിന്‍റൺ 43.0% വോട്ടുകളും ബുഷ് 37.4% വോട്ടുകളുമാണ് അക്കുറി നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com