മോസ്കോ: ഓക്സിജൻ പൈപ്പ് തകരാറിലായതിനെ തുടർന്ന് റഷ്യയിൽ ആശുപത്രിയിൽ ഒൻപത് കോവിഡ് രോഗികൾ മരിച്ചു. വ്ളാഡികാവ്കാസിലെ റിപ്പബ്ലിക് ക്ലിനിക്കൽ ആശുപത്രിയിലാണ് അപകടം.
സംഭവം നടക്കുമ്പോൾ 71 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഓക്സിജൻ ലഭിക്കാതെയാണ് ഒൻപതു പേരും മരിച്ചത്. വെൻറിലേറ്ററിൻറെ സഹായത്താൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്.
എന്നാല്‍ ഓക്സിജന്‍ വിതരണത്തില്‍ പ്രശ്നമുണ്ടായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മരിച്ച 9 പേരുടേയും 90 ശതമാനം ശ്വാസകോശവും പ്രവര്‍ത്തനം നിലച്ചിരുന്നതായും അതിനാല്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ടത് മരണ കാരണമായി പറയാനാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 30-40 മിനിറ്റില്‍ പ്രശ്നം പരിഹരിച്ചതായും ഇവര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ