ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് പിഴ. കോവിഡ് കാല നിയമലംഘനം ചൂണ്ടിക്കാണിച്ചാണ് നടപടി. നിയമലംഘനത്തിന് പിഴ ലഭിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോണ്‍സണ്‍. പാര്‍ട്ടി ഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് 50 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് പറയുന്നു.
ബോറിസ് ജോണ്‍സണിന് പുറമേ ഭാര്യ കാരി ജോണ്‍സണും ചാന്‍സലര്‍ റിഷി സൊനയും പിഴ ഒടുക്കണം. വൈറ്റ് ഹാളിലും പ്രധാനമന്ത്രിയുടെ വസതി അടക്കം സുപ്രധാന ഓഫീസുകളും മറ്റും പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാന മേഖലയായ ഡൗണിങ്ങ് സ്ട്രീറ്റിലും കോവിഡ് ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചു എന്നതാണ് ആരോപണം. ഇതുസംബന്ധിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ