ആരോഗ്യം

വായിലെ അള്‍സര്‍ നിസാരമായി കാണണ്ട; കുരങ്ങുപനിയുടെ ലക്ഷണം, കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ 

സമകാലിക മലയാളം ഡെസ്ക്

വായുടെ മൂലയില്‍ അള്‍സര്‍ ഉണ്ടാകുന്നത് മങ്കിപോക്‌സ് വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങളില്‍ ഒന്നാണെന്ന് ശാസ്ത്രജ്ഞര്‍. അടുത്തിടെ കുരങ്ങുപനി സ്ഥിരീകരിച്ച 51കാരന്റെ രോഗവിവരങ്ങള്‍ വിശദീകരിച്ചാണ് ഇക്കര്യം വിശദീകരിച്ചിരിക്കുന്നത്. രോഗിയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് ആദ്യം കണ്ട ലക്ഷണം വായ്ക്കുള്ളിലെ അള്‍സര്‍ ആണെന്ന് ഗവേഷകര്‍ പറയുന്നു. 

തലേദിവസം ശ്രദ്ധയില്‍പ്പെട്ട വായുടെ ഇടത്തേമൂലയിലെ മുറിവുമായാണ് എച്ച്‌ഐവി പോസിറ്റീവായ രോഗി ഡോക്ടറെ സമീപിച്ചത്. ' അയാള്‍ക്ക് മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ആന്റി റിട്രോവൈറല്‍ തെറാപ്പിയിലൂടെ അയാളുടെ എച്ച്‌ഐവി നല്ല രീതിയില്‍ കണ്‍ട്രോളിലായിരുന്നു', പഠനത്തില്‍ വിശദീകരിച്ചു. ആദ്യം അള്‍സറിന് ഒരു ഓയിന്റ്‌മെന്റ് നല്‍കിയ രോഗിയെ തിരിച്ചയച്ചു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വേദന കൂടിയതിന് പിന്നാലെ വീണ്ടും ഡോക്ടറുടെ അടുത്തെത്തി. ഇത്തവണ അള്‍സര്‍ സ്വാബെടുത്ത് പരിശോധനയ്ക്കയച്ചു. 

'പിസിആര്‍ ടെസ്റ്റില്‍ കുരങ്ങുപനിയാണെന്ന് കണ്ടെത്തി. പിന്നാലെ ശരീരത്തിന്റെ പല ഭാഗത്തും ചെറിയ കുമിളകള്‍ കണ്ടുതുടങ്ങി', പഠനത്തില്‍ പറയുന്നു. നാക്കിലടക്കം കുമിളകള്‍ വന്നതോടെ രോഗി സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടി. ഇതോടെ ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ടെക്കോവിരിമാറ്റ് ഉപയോഗിച്ചുള്ള ആന്റിവൈറല്‍ ചികിത്സ തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു