ചലച്ചിത്രം

ഇന്ത്യന്‍ റാംബോ എടുത്ത് നാറ്റിക്കുമോഡേ! സില്‍വസ്റ്റര്‍ സ്റ്റാലന്റെ ചോദ്യം

സമകാലിക മലയാളം ഡെസ്ക്

റാംബോ. പേര് കേട്ടാല്‍ തന്നെ ഷര്‍ട്ടില്ലാതെ, ഒരു പത്തമ്പത് കിലോ തൂക്കമുള്ള ഉണ്ടകള്‍ കറങ്ങിപ്പോകുന്ന തോക്കം തോളിലിട്ട് കട്ടകലിപ്പില്‍ നില്‍ക്കുന്ന സില്‍വസ്റ്റര്‍ സ്റ്റാലനെയാണ് ഓര്‍മ വരിക. നില്‍പ്പ് കണ്ടാല്‍ തോന്നും ടാങ്കര്‍ കിട്ടാത്തതിനാലാണ് ഈ തോക്ക് ഞാന്‍ തോളിലിട്ടിരിക്കുന്നത് എന്ന്. എന്തായാലും, പുള്ളി റാംബോ എന്ന അമേരിക്കന്‍ അനുകൂല സിനിമയില്‍ തകര്‍ത്തഭിനയിച്ചു.

ആക്ഷന്‍ ജനുറില്‍പെട്ടതിനാല്‍ തന്നെ നാല് ഭാഗങ്ങളായി ഇറങ്ങിയ സിനിമ രണ്ട് കയ്യും നീട്ടി സിനിമാ പ്രേമികള്‍ സ്വീകരിച്ചു. മൂന്നാം ലോക രാജ്യങ്ങളിലെ 'തീവ്രവാദികളെ' (അധികവും പുഴ അടുത്തുള്ള കാടുകളിലാണ് ഈ തീവ്രവാദികള്‍ ടെന്റൊക്കെ കെട്ടി അമേരിക്കയെ തുരത്താന്‍ ആലോചിക്കുന്നത്) ഒറ്റക്ക് നേരിടാന്‍ റാംബോ എത്തുന്നതാണ് റാംബോയിലെ കഥ.

ഈ റാംബോയെ ഹിന്ദിയിലാക്കാനുള്ള ഒരുക്കം നടക്കുന്നതറിഞ്ഞു സ്റ്റാലന് ഉറക്കമില്ല. തന്റെ ഇന്‍സ്റ്റാഗ്രമില്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു. റാംബോ ഹിന്ദിയിലെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഗംഭീരമായ കഥാപാത്രത്തെ ഇന്ത്യക്കാര്‍ നശിപ്പിക്കില്ലെന്നാണ് കരുതുന്നതെന്നാണ് ഹോളിവുഡിന്റെ പ്രിയതാരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ജഗതി പറഞ്ഞപോലെ, നാറ്റിക്കുമോഡേ എന്ന് ചുരുക്കം.

എന്നാല്‍ ഇന്ത്യന്‍ റാംബോ ആയി വേഷമിടുന്ന ടൈഗര്‍ ഷ്രോഫിന് ഇതത്ര പിടിച്ചിട്ടില്ല. പ്രതീക്ഷ തകര്‍ക്കില്ല എന്നാണ് താരം ട്വിറ്ററില്‍ പറഞ്ഞത്. എന്തായാലും വരുമ്പോള്‍ കാണാമെന്ന് ആരാധകര്‍. അല്ലപിന്നെ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''