ചലച്ചിത്രം

ന്യൂഡ് വീണ്ടും വിവാദത്തില്‍; കഥ മോഷണമെന്ന് ആരോപണം; റിലീസിന് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട രവി ജാദവ് ചിത്രം ന്യൂഡിന്റ റിലീസ് വിലക്കി ഡല്‍ഹി കോടതി. സാഹിത്യസൃഷ്ടി മോഷണം ആരോപിച്ച് ഫയല്‍ ചെയ്ത ഹര്‍ജിയെ തുടര്‍ന്നാണ് ദേശീയ അവാര്‍ഡ് ജേതവായ സംവിധായകന്റെ ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞത്. ജയ്പൂര്‍ എഴുത്തുകാരി മനീഷ കുല്‍ശ്രേഷ്ഠയാണ് പരാതി നല്‍കിയിരിക്കുന്നത്. 

താന്‍ 2008ല്‍ എഴുതിയ ചെറുകഥയായ കാളിന്ദിയുടെ കോപ്പിയാണ് ന്യൂഡിന്റെ കഥ എന്നാണ് ഇവര്‍ ആരോപിക്കുന്നത്. അടുത്ത ഹിയറിങ്ങായ 19ന് മുമ്പ് ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ 27നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. 

ചിത്രത്തിന്റെ തിരക്കഥ വ്യത്യസ്തമാണ് എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്, പക്ഷേ ട്രെയിലര്‍ കണ്ടപ്പോള്‍ അത് എന്റെ കഥയുടെ കോപ്പി തന്നെയാണ് എന്ന്  മനസ്സിലായെന്ന് മനീഷ പറയുന്നു. ചിത്രത്തിന്റെ ഇതിവൃത്തവും കഥാപാത്രങ്ങളും മുഖ്യകഥാപാത്രത്തിന്റെ പേരുപോലും തന്റെ കഥയുടേതാണ് എന്നും മനീഷ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി