ന്യൂഡൽഹി: ചലച്ചിത്ര മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം അന്തരിച്ച പ്രമുഖ നടൻ വിനോദ് ഖന്നയ്ക്ക്.
അവാർഡ് നിർണയ സമിതി ഏകകണ്ഠമായാണ് വിനോദ് ഖന്നയെ തെരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ ശേഖർ കപൂർ പറഞ്ഞു.
1970-80 കാലഘട്ടത്തിലെ ഒരു മുൻനിര നായകനായിരുന്നു വിനോദ് ഖന്ന. 140ഒാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേരെ അപ്‌നെ, ഇന്‍സാഫ്, പര്‍വാരിഷ്, മുക്കന്ദര്‍ കാ സിക്കന്തര്‍, ഖുര്‍ബാനി, ദയാവന്‍, ചാന്ദ്‌നി, ദ ബേണിംഗ് ട്രെയിന്‍, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയവ വിനോദ് ഖന്നയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.
കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് വിനോദ് ഖന്ന അന്തരിച്ചത്.
1997 ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 1998ൽ ഗുർദാസ്‌പൂർ മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002 മുതൽ 2004 വരെ ഖന്ന കേന്ദ്രമന്ത്രിയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ