ചലച്ചിത്രം

തമിഴ് നടനെയും ഭാര്യയെയും തട്ടികൊണ്ടുപോയ സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന തമിഴ് നടന്‍ ശ്രീനിവാസനെയും ഭാര്യ ജൂലിയെയും തട്ടികൊണ്ടുപോയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് മകള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ശ്രീനിവാസന്റെ ഭാര്യയുടെ പേരിലുള്ള ബംഗ്ലാവ് എഴുതി വാങ്ങാനാണ് ഇരുവരെയും തട്ടികൊണ്ടുപോയതെന്നാണ് പൊലീസ് നിഗമനം. അറിസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പൊലീസ് അറിയിച്ചു. 

ഉദഗമണ്ഡലം(ഊട്ടി) കേന്ദ്രീകരിച്ചുള്ള ഒരു സംഘമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നും സാമ്പത്തിക ഇടപാടുകാരനില്‍ നിന്ന എടുത്ത ഒരു കോടി രൂപയുടെ വായ്പ വീണ്ടെടുക്കാനാണ് മാതാപിതാക്കളെ തട്ടികൊണ്ടുപോതെന്നും മകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ രണ്ട് ദിവസം മുന്‍പ് ശ്രീനിവാസനെ വിട്ടയച്ചിരുന്നു. പിന്നാലെ ജൂലിയെയും ഇവര്‍ മോചിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്