ചലച്ചിത്രം

ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആട് തോമ തുളസിയെ കണ്ടു; ഒരു കോഫീ ഷോപ്പില്‍ വെച്ച്

സമകാലിക മലയാളം ഡെസ്ക്

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന റൗഡിയായ ആട് തോമ എന്ന തോമസ് ചാക്കോയുടെ കളിക്കൂട്ടുകാരിയായിരുന്നു തുളസി. അംഗീകരിക്കപ്പെടാത്ത തോമയുടെ കണ്ടുപിടുത്തങ്ങളില്‍ ഏറ്റവുമധ്കം ആഹ്ലാദിച്ചതും അഭിമാനിച്ചതും അവളായിരുന്നു. ഉപ്പ് കല്ലില്‍ മുട്ടുകുത്തി നിന്ന തോമായ്ക്ക് വെള്ളം നല്‍കിയതും അവളായിരുന്നു. തുളസി.. ആ തുളസിയെ 23 വര്‍ഷത്തിനിപ്പുറം തോമ വീണ്ടും കണ്ടു. 

സ്ഫടികം പുറത്തിറങ്ങി ഇരുപത്തിരണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ആ പഴയ കളിക്കൂട്ടുകാര്‍ തമ്മില്‍ കണ്ടുമുട്ടിയിരിക്കുകയാണ്. അന്ന് ആട് തോമയുടെ ബാല്യകാലം അവതരിപ്പിച്ച രൂപേഷ് പീതാംബരന്‍ ഇന്ന് മലയാള സിനിമയിലെ നടനും സംവിധായകുനുമൊക്കെയാണ്. ഉര്‍വശിയുടെ ബാല്യം അവതരിപ്പിച്ച നടി ആര്യയെ ഇപ്പോഴായിരിക്കും പ്രേഷകര്‍ വീണ്ടും കാണുന്നത്. 

അങ്ങനെ തോമസ് ചാക്കോ തുളസിയെ കണ്ടുമുട്ടിയപ്പോള്‍ എന്ന കുറിപ്പോടെ രൂപേഷ് തന്നെയാണ് ഇരുവരും തമ്മിലുള്ള ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി