ചലച്ചിത്രം

ഡയലോഗുകള്‍ കാണാതെ പഠിച്ച് സ്‌ക്രീനില്‍ ഹീറോകളാകുന്ന സീറോകള്‍: മോഹന്‍ലാലിനെതിരെ സംവിധായകന്‍ ബിജു

സമകാലിക മലയാളം ഡെസ്ക്

യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരങ്ങളുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ മോഹന്‍ലാലിന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു. പഴയ നിലപാടുകളിലൂടെ ഇതിനകം സ്വയം അടയാളപ്പെടുത്തിയ നടനാണ് മോഹന്‍ലാലെന്നും അദ്ദേഹത്തില്‍ നിന്ന് ഇതിനപ്പുറം എന്താണ് പ്രതീക്ഷിച്ചതെന്ന് ഡോ. ബിജു ചോദിക്കുന്നു.

മോഹന്‍ലാലിന്റെ ബ്ലോഗിനെക്കുറിച്ചും അഭിനയിക്കുന്ന സിനിമകളിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുമെല്ലാം സംവിധായകന്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. 'ഏതൊക്കെ പ്രതിലോമകരമായ പ്രൊഡക്ടുകള്‍ക്ക് വേണ്ടിയാണ് പ്രൊമോഷന്‍ പരസ്യങ്ങളില്‍ നിന്നു കൊടുക്കുന്നത് എന്നത് നോക്കൂ....ഏത് തരം ടെലിവിഷന്‍ ഷോകളില്‍ ആണ് സാന്നിധ്യം എന്ന് നോക്കൂ... ബ്ലോഗ് എന്ന പേരില്‍ എമ്മാതിരി സാമൂഹ്യ ബോധമില്ലാത്ത എഴുത്തുകള്‍ ആണ് എന്ന് നോക്കൂ...കോടികള്‍ സര്‍ക്കാരില്‍ നിന്നും പ്രതിഫലം വാങ്ങി ഒരു പൊതു ആഘോഷ പരിപാടിയില്‍ ചുണ്ടനക്കി റെക്കോര്‍ഡ് പാട്ട് പാടിയ തട്ടിപ്പ് നോക്കൂ..'- ബിജു ചോദിക്കുന്നു.

ബിജുവിന്റെ കുറിപ്പ് ചുവടെ

അഭിനയിക്കുന്ന ഭൂരിപക്ഷം സിനിമകളുടെ പേരുകളും ഉള്ളടക്കവും നോക്കൂ. അവയുടെ നിരന്തരമായ സ്ത്രീ വിരുദ്ധതയും വംശീയതയും ഫ്യൂഡൽ മനോഭാവവും അശ്ലീലതയും നോക്കൂ...

ഏതൊക്കെ പ്രതിലോമകരമായ പ്രൊഡക്ടുകൾക്ക് വേണ്ടിയാണ് പ്രൊമോഷൻ പരസ്യങ്ങളിൽ നിന്നു കൊടുക്കുന്നത് എന്നത് നോക്കൂ....ഏത് തരം ടെലിവിഷൻ ഷോകളിൽ ആണ് സാന്നിധ്യം എന്ന് നോക്കൂ ...

ബ്ലോഗ് എന്ന പേരിൽ എമ്മാതിരി സാമൂഹ്യ ബോധമില്ലാത്ത എഴുത്തുകൾ ആണ് എന്ന് നോക്കൂ...കോടികൾ സർക്കാരിൽ നിന്നും പ്രതിഫലം വാങ്ങി ഒരു പൊതു ആഘോഷ പരിപാടിയിൽ ചുണ്ടനക്കി റെക്കോർഡ് പാട്ട് പാടിയ തട്ടിപ്പ് നോക്കൂ..
കലാകാരൻ എന്ന നിലയിൽ ഒരു കാലത്തും ഒരു വിധ ജനകീയ, സാമൂഹിക വിഷയങ്ങളിലും ഒരു വാക്ക് പോലും പ്രതികരിച്ചിട്ടേ ഇല്ലാത്ത നിലപാടില്ലായ്‌മ നോക്കൂ..ആനക്കൊമ്പിനോടുള്ള സ്നേഹം നോക്കൂ....തീർത്തും ജനാധിപത്യ വിരുദ്ധ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ നെടും തൂണായി നിന്ന് ആ സംഘടനയുടെ ചാരിറ്റിയെ പറ്റി വാചാലമാകുന്ന നിഷ്കളങ്കത നോക്കൂ...

ഗുണ്ടാ സംഘങ്ങളെപ്പോലെ സ്വന്തം ഫാനരന്മാരുടെ സംഘത്തെ വിമർശകർക്കും സ്ത്രീകൾക്കും നേരെ സൈബർ ഇടങ്ങളിൽ അഴിഞ്ഞാടാൻ അനുവദിക്കുന്ന ഹൃദയ വിശാലത നോക്കൂ....ആക്രമിക്കപ്പെട്ട സ്ത്രീയേക്കാൾ കുറ്റാരോപിതനോടുള്ള അലിവും പ്രാർത്ഥനയും നോക്കൂ....സമ്പൂർണ്ണനാണ് ഞാൻ എന്ന് സ്വയം എഴുതി നെറ്റിയിൽ ഒട്ടിക്കുന്ന ആ അപാര ധൈര്യം നോക്കൂ...

ഇൻകംടാക്‌സ് അന്വേഷണം ആവിയായിപ്പോയ കഥ നോക്കൂ..സ്വന്തം ഡ്രൈവറെ മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആക്കി മാറ്റിയ ജാലവിദ്യ നോക്കൂ...അപ്പോൾ സാംസ്കാരിക കേരളമേ ഇമ്മട്ടിൽ എന്നേ സ്വയം വെളിപ്പെടുത്തിയ അടയാളപ്പെടുത്തിയ ഒരാളിൽ നിന്നും ഇതിനപ്പുറം എന്താണ് നിങ്ങൾ പ്രതീക്ഷിച്ചത്...

ആമീർഖാൻ, കമൽഹാസൻ, പ്രകാശ് രാജ് തുടങ്ങിയ കലാകാരന്മാരുടെ പൊതു ബോധവും രാഷ്ട്രീയ ബോധവും സാംസ്കാരികതയും നട്ടെല്ലുള്ള നിലപാടുകളും എല്ലാ താരങ്ങൾക്കും ഉണ്ടായിക്കൊള്ളണം എന്ന് കരുതാനാവില്ലല്ലോ..

അങ്ങനെ പ്രതീക്ഷിക്കുന്നതും ശരിയല്ല..സിനിമ ഒരു കലയുമാണ് വ്യവസായവും ആണ്. ആ വ്യവസായത്തിൽ ഉപജീവനത്തിനും ധനസമ്പാദനത്തിനും ആയി അഭിനയം തൊഴിലാക്കിയവരെ അങ്ങിനെ തന്നെ കാണാൻ ശ്രമിക്കൂ...ആ കലാ മാധ്യമത്തിൽ പ്രവർത്തിക്കുകയും ഒപ്പം തങ്ങൾ ജീവിക്കുന്ന സമൂഹത്തോടും ചുറ്റുമുള്ള മനുഷ്യരോടും പ്രതിബദ്ധതയും മാനവികതയും ഉള്ള നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന കലാകാരന്മാരെ നമുക്ക് അംഗീകരിക്കാം..അവരാണ് കലാരംഗത്തെ യഥാർഥ ഹീറോകൾ... 

മറ്റുള്ളവർ ആരെങ്കിലും ഒക്കെ എഴുതിയ വാചകങ്ങൾ കാണാതെ പഠിച്ചു പറഞ്ഞു സ്‌ക്രീനിൽ ഹീറോകളാകുന്ന സീറോകൾ മാത്രം..അവരിൽ നിന്നും കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ വേണം ആദ്യം ഓടിക്കേണ്ടത്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്